ഹോട്ടലുകളിൽനിന്നു പഴകിയ ഭക്ഷണം പിടിച്ചെടുത്തു
Saturday, July 27, 2024 3:13 AM IST
പത്തനംതിട്ട: നഗരത്തിലെ വിവിധ ഹോട്ടലുകളിലും സ്ഥാപനങ്ങളിലും നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക്, പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു.

നഗരസഭാ ക്ലീൻ സിറ്റി മാനേജൻ വിനോദ് , സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് എന്നിവരുടെ നേതൃത്വത്തിൽ രണ്ട് ടീമുകളായാണ് പരിശോധന നടന്നത്. 11 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്.

വൃത്തിഹീനമായ അടുക്കള , മാലിന്യ നിർമാർജന സംവിധാനങ്ങളുടെ അപര്യാപ്തത, വൃത്തിഹീനമായ പരിസരം മുതലായവ ശ്രദ്ധയിൽപ്പെട്ട സ്ഥാപനങ്ങൾക്കെതിരേ നോട്ടീസ് നൽകുന്നതിന് നടപടി സ്വീകരിച്ചു.


പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സന്തോഷ് കുമാർ, കാവ്യകല , സുജിത എസ്. പിള്ള, അനിന എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പരിശോധനകൾ തുടരുമെന്ന് നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ് അറിയിച്ചു.