കാറിനുള്ളിൽ കത്തിയമർന്ന് ദന്പതികൾ; ഏക മകന്‍റെ ലഹരി ഉപയോഗം കാരണമെന്ന് കുറിപ്പ്
Saturday, July 27, 2024 3:13 AM IST
തിരുവല്ല: "ചെറുപ്പം മുതല്‍ ലഹരിക്ക് അടിമ. തുടക്കം മുതല്‍ തിരുത്താന്‍ നോക്കി. പറഞ്ഞും പറയിച്ചും ചികിത്സിച്ചും പലതരത്തില്‍ ശ്രമിച്ചു. എന്നിട്ടും ഫലം ഉണ്ടായില്ല'. വേങ്ങലില്‍ കാറിനുള്ളില്‍ തീകൊളുത്തി മരിച്ച ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പ് വികാരഭരിതമായിരുന്നു.

തിരുവല്ല തുകലശേരി ചെമ്പോലില്‍ മുക്ക് വേങ്ങശേരില്‍ രാജു തോമസ് (69), ഭാര്യ ലൈലി (62) എന്നിവര്‍ നാട്ടില്‍ എല്ലാവരുമായും നല്ല ബന്ധമുള്ളവര്‍. ഏറെ നാളത്തെ വിദേശവാസത്തിനു ശേഷം വലിയ പ്രതീക്ഷയിലാണ് നാട്ടിലേക്ക് എത്തിയത്. ഏക മകന് ദന്പതികൾ നല്ലവിദ്യാഭ്യാസം നല്‍കി.

നഴ്സിംഗ് പഠിപ്പിച്ചു, വിദേശത്തു ജോലിയും നേടിക്കൊടുത്തു. വിവാഹവും ചെയ്യിപ്പിച്ചു. ആദ്യമൊന്നും പ്രശ്‌നം ഇല്ലായിരുന്നു. ലഹരി ഉപയോഗം അതിരുവിട്ടതോടെ ഭ്രാന്തമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടു. വിദേശ ജോലി ഉപേക്ഷിച്ചു മകന്‍ നാട്ടില്‍ വന്നതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. സ്ഥിരം വഴക്ക്. കുട്ടിയെ അടക്കം ഉപദ്രവിക്കുന്ന സ്ഥിതി. ഒടുവിൽ‍ മരുമകളും കുട്ടിയും അവരുടെ വീട്ടിലേക്ക് പോയി.

തുടർന്ന്‍ മകനെ ലഹരിവിരുദ്ധ കേന്ദ്രത്തില്‍ എത്തിക്കേണ്ടിവന്നതോടെയാണ് ദന്പതികളും മാനസിക വ്യഥയിലായത്. അത്രത്തോളം രൂക്ഷമായിരുന്നു കാര്യങ്ങളെന്ന് ദമ്പതികള്‍ ആത്മഹത്യക്കുറുപ്പില്‍ കുറിച്ചു. മാനസിക ആരോഗ്യകേന്ദ്രത്തിലും മകന്‍ ശല്യമുണ്ടാക്കാന്‍ തുടങ്ങി. ഇയാളെ തിരികെ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ വിളിച്ചതോടെയാണ് രാജു തോമസും ഭാര്യ ലൈലിയും സ്വന്തം ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.


സ്വത്തുവകകള്‍ മുഴുവന്‍ മകന്‍റെ ഭാര്യക്കും കുട്ടിക്കും എഴുതിവച്ചു. വീട്ടിൽ സ്ഥിരമായി പാൽ എത്തിച്ചിരുന്ന അയൽവാസിയുടെ വീട്ടിൽ ഇന്നലെ രാവിലെ രാജു എത്തി പാലിന്‍റെ പണം മുഴുവനും കൊടുത്തിരുന്നു. ഒരു രൂപയും ആർക്കും കടക്കാരൻ ആകാതെ. പിന്നെ കാറുമെടുത്ത് വേങ്ങലിലേക്ക്. പാടത്തിന്‍റെ മധ്യത്തിലുള്ള റോഡില്‍ വാഹനം ഒതുക്കിയതിനു ശേഷം ഇരുവരും ചേര്‍ന്ന് ഇന്ധനം ഒഴിച്ച് തീ കൊളുത്തിയെന്നാണ് നിഗമനം. ഇരു മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

കാറിനകത്ത് ആദ്യം ഒരാള്‍ മാത്രമാണ് ഉണ്ടാവുക എന്നാണ് കരുതിയതെന്നും പിന്നീട് തീ അണച്ചപ്പോഴാണ് മറ്റൊരാളുടെ മൃതദേഹം കൂടി കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു.

പട്രോളിംഗിനിറങ്ങിയ പോലീസാണ് കത്തിയമരുന്ന കാര്‍ കണ്ടത്. അടുത്ത് എത്തിയപ്പോഴാണ് കാറാണെന്ന് മനസിലായത്. ഉടന്‍തന്നെ അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു. കുടുംബവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ദമ്പതികളെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് പോലീസ് പറയുന്നത്. വാഹന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് രാജു തോമസും ഭാര്യയുമാണെന്ന് തിരിച്ചറിഞ്ഞത്.

പോലിസ് വീട്ടിൽ എത്തിയപ്പോഴാണ് അയൽവാസികൾപോലും വിവരം അറിഞ്ഞത്. വീട് പൂട്ടി താക്കോലും ആത്മഹത്യാക്കുറിപ്പും സിറ്റൗട്ടിൽ സൂക്ഷിച്ചിരുന്നു.