പത്തനംതിട്ട നഴ്സിംഗ് കോളജ്: പോരായ്മകൾ പരിഹരിക്കുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്
Saturday, July 27, 2024 2:59 AM IST
പത്തനംതിട്ട: കേരള നഴ്‌സിംഗ് കൗണ്‍സിലിന്‍റെയും ആരോഗ്യ സര്‍വകലാശാലയുടെയും അംഗീകാരത്തോടെയാണ് പത്തനംതിട്ട സർക്കാർ നഴ്‌സിംഗ് കോളജ് പ്രവർത്തിക്കുന്നതെന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്. ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്‍റെ അംഗീകാരത്തിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. അവര്‍ ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

പത്തനംതിട്ടയിൽ കഴിഞ്ഞവർഷം ആരംഭിച്ച സർക്കാർ നഴ്സിംഗ് കോളജിനു സ്വന്തമായി കെട്ടിട സമുച്ചയം കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. നഴ്സിംഗ് കോളജിന് അടിസ്ഥാന സൗകര്യമില്ലെന്നപേരിൽ വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞതു വിവാദമായതിനു പിന്നാലെയാണ് മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് ഇടപെടലുണ്ടായത്.

ആരോഗ്യ സർവകലാശാലയുമായി ബന്ധപ്പെട്ട് കുട്ടികളുടെ പരീക്ഷാഫലം ഇന്നലെ പുറത്തുവിട്ടു. ഇക്കഴിഞ്ഞ ബിഎസ്‌സി നഴ്‌സിംഗ് ആദ്യ വര്‍ഷ പരീക്ഷയില്‍ പത്തനംതിട്ട ഗവ. നഴ്‌സിംഗ് കോളജ് 90 ശതമാനത്തോടെ ഉന്നത വിജയം കരസ്ഥമാക്കിയതായും അറിയിപ്പിൽ പറയുന്നു. മെഡിക്കല്‍ പരീക്ഷയെഴുതിയ 60 വിദ്യാർഥികളില്‍ 54 പേരും ജയിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ഫീസില്‍ കേരളത്തിൽത്തന്നെ നഴ്‌സിംഗ് വിദ്യാഭ്യാസം പരമാവധി കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ കുടുതല്‍ നഴ്‌സിംഗ് കോളജുകള്‍ ആരംഭിച്ചത്. മന്ത്രി വീണാ ജോര്‍ജിന്‍റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് നഴ്‌സിംഗ് കോളജ് ആരംഭിച്ചത്. ബസിനായി എംഎല്‍എ ഫണ്ടില്‍നിന്നും തുക അനുവദിച്ചിട്ടുണ്ട്.


സംസ്ഥാനത്ത് ആറ് പുതിയ നഴ്‌സിംഗ് കോളജുകള്‍ക്കാണ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയത്. അതിലാണ് പത്തനംതിട്ടയും ഉള്‍പ്പെട്ടത്. അധ്യാപകരുള്‍പ്പെടെ ജീവനക്കാരെ നിയമിച്ചാണ് നഴ്‌സിംഗ് കോളജ് ആരംഭിച്ചത്. ക്ലിനിക്കല്‍ പരിശീലനത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സംവിധാനങ്ങളൊരുക്കി. ലാബും അനുബന്ധ സംവിധാനങ്ങളുമൊരുക്കി. കൂടാതെ കഴിഞ്ഞ ബജറ്റില്‍ 25 പുതിയ നഴ്‌സിംഗ് കോളജുകള്‍ക്കായി 20 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

കെഎസ്‌യു മാർച്ച് ഇന്ന്

പത്തനംതിട്ട: ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്‍റെ അംഗീകാരമില്ലാത്തതിന്‍റെ പേരിൽ പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളജിലെ വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞതിൽ പ്രതിഷേധിച്ച് കെഎസ്‌യു നേതൃത്വത്തിൽ ഇന്ന് നഴ്സിംഗ് കോളജിലേക്ക് മാർച്ച് നടത്തും.

അടിസ്ഥാന സൗകര്യങ്ങളില്ലാതെ നഴ്സിംഗ് കോളജ് ആരംഭിച്ച് വിദ്യാർഥികളുടെ ഭാവി പന്താടുകയാണെന്നും അടുത്തകാലത്തെങ്ങും കോളജിന് അംഗീകാരം ലഭിക്കാൻ സാധ്യതയില്ലെന്നും കെഎസ്‌യു ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. ആദ്യ സെമസ്റ്ററിന്‍റെ ഫലം വന്നിട്ടും ഇതു വിദ്യാർഥികൾക്ക് കൈമാറിയിരുന്നില്ല.

മന്ത്രിയുടെ മണ്ഡലത്തിൽ കുട്ടികൾ ഉന്നയിച്ച ആക്ഷേപങ്ങളേത്തുടർന്ന് മുഖം രക്ഷിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി ആരോഗ്യ സർവകലാശാലയെ സ്വാധീനിച്ച് ഇന്നലെ ഫലം പുറത്തുവിടുകയാണുണ്ടായതെന്നും കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് അലൻ ജിയോ മൈക്കിൾ പറഞ്ഞു.