റോഡരികിൽ മാലിന്യം തള്ളൽ : കോട്ടാങ്ങലിൽ നായയെ മാത്രമല്ല, കുറുനരിയെയും പേടിക്കണം
Saturday, July 27, 2024 2:59 AM IST
ചുങ്കപ്പാറ: കോട്ടാങ്ങൽ പഞ്ചായത്ത് പ്രദേശങ്ങളിൽ തെരുവുനായ്ക്കളെ മാത്രമല്ല, കുറുനരിയെയും ഭയക്കണം. കാടുവിട്ടിറങ്ങിയ കുറുനരികൾ ഇതിനോടകം നിരവധിയാളുകളെയും വളർത്തു മൃഗങ്ങളെയുമാണ് ആക്രമിച്ചത്. വീടിന്‍റെ പരിസരങ്ങളിലും വീട്ടിനുള്ളിലും കടന്ന് കുറുനരികൾ ആളുകളെ ആക്രമിച്ചു. പേ വിഷബാധയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കടിയേറ്റവർ എല്ലാം വാക്സിനേഷൻ എടുക്കുകയും ചെയ്തു.

ചുങ്കപ്പാറ - മാരംകുളം പ്രധാന റോഡിലും അനുബന്ധ റോഡുകളിലും പരിസര പ്രദേശങ്ങളിലും രാപകൽ കുറുനരികളുടെയും തെരുവുനായ്ക്കളുടെയും ശല്യം അതിരൂക്ഷമാണ്. ചുങ്കപ്പാറ, മാരംകുളം തുടങ്ങിയ ജംഗ്ഷനുകളിൽ നായ്ക്കൾ കൂട്ടത്തോടെയുണ്ട്.

പശു, ആട്, കോഴികൾ തുടങ്ങിയവ ഇതിനോടകം നായ്ക്കളുടെയും കുറുനരികളുടെയും ആക്രമണത്തിനു വിധേയരായി. വളർത്തു മൃഗങ്ങളിലൂടെ ഉപജീവനം നടത്തിവന്നവർക്ക് തങ്ങളുടെ ജീവനോപാധികളാണ് നഷ്ടമായത്. ആളുകളെ ആക്രമിച്ച കുറുനരികൾ പിന്നീട് ചത്തപ്പോൾ ഇവയിൽ നടന്ന പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തു.


പത്രവിതരണക്കാർ, ഇരുചക്രവാഹന യാത്രക്കാർ, പ്രഭാത സവാരിക്കാർ, റബർ ടാപ്പിംഗ് തൊഴിലാളികൾ, വിദ്യാർഥികൾ, പുലർച്ചെ വിവിധ പ്രദേശങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും പോകുന്നവരടക്കം പ്രതിസന്ധിയിലാണ്.

കാട്ടുപന്നി കാടുവിട്ട് നാട്ടിലിറങ്ങിയതിനു പിന്നാലെയാണ് കുറുനരികൾ ഈ പ്രദേശങ്ങളിൽ താവളമാക്കിയത്. കാട്ടുപന്നിയുടെ കുഞ്ഞുങ്ങളെ ഭക്ഷിക്കുന്ന രീതി കുറുനരികൾക്കുള്ളതായി പറയുന്നു.

റോഡരികിൽ ഉപേക്ഷിക്കുന്ന മൽസ്യം, മാംസം അവശിഷ്ടങ്ങളും വലിച്ചെറിയുന്ന മാലിന്യങ്ങളുമാണ് നായ്ക്കളുടെ ഭക്ഷണം. ഇവയും വഴിയരികിലും കടത്തിണ്ണകളിലുമാണ് തന്പടിച്ചു വരുന്നത്.