കാര്‍ഗില്‍ വിജയപോരാട്ടം; അനില്‍ കുമാറിന്‍റെ സ്മരണയില്‍ വല്ലന ഗ്രാമം
Saturday, July 27, 2024 2:59 AM IST
ആറന്മുള: കാര്‍ഗിലിലെ അഭിമാനപോരാട്ടത്തിനിടെ വീരമൃത്യു വരിച്ച സൈനികന്‍ ടി.സി. അനില്‍ കുമാറിന്‍റെ സ്മരണയിലാണ് ജന്മനാട്. കാര്‍ഗില്‍ വിജയത്തിന് കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍ അനിലിന്‍റെ സ്മരണയ്ക്ക് നാട് ആദരാഞ്ജലി അര്‍പ്പിക്കുമ്പോഴും മുന്പു തങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ ജലരേഖകളായതിന്‍റെ വ്യഥ വല്ലന, കുറിച്ചിമുട്ടം ഗ്രാമത്തിനും അനിലിന്‍റെ ബന്ധുക്കള്‍ക്കുമുണ്ട്.

1999 ഡിസംബര്‍ 15 നാണ് ആറന്മുള വല്ലന സ്വദേശി ലാന്‍സ് നായിക് ടി.സി. അനില്‍കുമാര്‍ കാർഗിൽ പോരാട്ടത്തിനിടെ വീരചരമമടയുന്നത്. സംസ്‌കാരത്തിനു ശേഷം നടന്ന അനുസ്മരണ യോഗങ്ങളില്‍ എല്ലാം അര്‍ഹമായ സ്മാരകം നിര്‍മിക്കുമെന്ന് നേതാക്കള്‍ പ്രസംഗിച്ചിരുന്നു. എന്നാല്‍ യുദ്ധം അവസാനിച്ച് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാകുമ്പോഴും ഒരു സ്മാരകവും അനിലിന്‍റെ പേരില്‍ ജന്മനാട്ടില്‍ ഉയര്‍ന്നില്ലെന്ന് ഭാര്യ ശ്രീരേഖ പറയുന്നു.

കുറിച്ചിമുട്ടം ജംഗ്ഷനില്‍ ജില്ലാ പഞ്ചായത്ത് വഴിയോര വിശ്രമകേന്ദ്രം നിര്‍മിക്കുമെന്നും അത് ലാന്‍സ് നായിക്ക് അനില്‍ കുമാര്‍ സ്മാരകമാക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു. വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും വിശ്രമകേന്ദ്രം ഉയരുകയോ നാമകരണം നടക്കുകയോ ചെയ്തില്ല. സംസ്‌കാര സ്ഥലത്ത് കുടുംബം നിര്‍മിച്ച സ്മൃതിമണ്ഡപം മാത്രമാണ് ഇപ്പോഴും സ്മാരകമായുള്ളത്.

കാര്‍ഗില്‍ യുദ്ധത്തില്‍ അനിലിനൊപ്പം മരിച്ച അജിക്കായി ജന്മനാടായ തിരുവനന്തപുരത്തം വെള്ളനാട്ട് ഒന്നിലധികം സ്മാരകങ്ങള്‍ ഉയരുകയും ചെയ്തു. ആറന്മുള ഗ്രാമപഞ്ചായത്തില്‍ ഇടത്-വലത് മുന്നണികള്‍ മാറിമാറി ഭരിച്ചിട്ടും ഇക്കാര്യത്തില്‍ ഒന്നും ചെയ്തതുമില്ല. സൈനിക കുടുംബമായ ആറന്മുള വല്ലന ലീലാലയത്തില്‍ റിട്ടയേർഡ് ഹവില്‍ദാര്‍ ടി.കെ. ചെല്ലപ്പന്‍റെയും കെ. ലീലാമ്മയുടെയും മകനായി 1967 ജനുവരി ഒന്നിനാണ് അനില‍കുമാര്‍ ജനിച്ചത്.

വല്ലന എസ്എന്‍ഡിപി സ്‌കൂള്‍, മുളക്കുഴ ഗവ. ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം ഐടിഐ പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് 1986 ഫെബ്രുവരി 18 ന് സൈനികന്‍ ആകുന്നത്.


മദ്രാസ് റെജിമെന്‍റില്‍ ഊട്ടി വെല്ലിംഗ്ടണിൽ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം ആന്ധ്രാപ്രദേശ്, പാങ്ങോട്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലും രാജ്യത്തിനായി പ്രവര്‍ത്തിച്ചു.

ഇതിനിടയിലാണ് ഭീകരരെ നേരിടുന്ന മദ്രാസ് റെജിമെന്‍റിന്‍റെ രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയനിന്‍ എത്തുന്നത്. ഇതിനൊപ്പമാണ് യുദ്ധകാലത്ത് കാശ്മീരിലേക്ക് പോകുന്നത്. ഇവിടെവച്ചാണ് 1999 ഡിസംബര്‍ 15 ന് രാഷ്‌ട്രത്തിനുവേണ്ടി തന്‍റെ ജീവൻ നഷ്ടപ്പെടുത്തിയത്. അനില്‍കുമാറിനൊപ്പം വെള്ളനാട് സ്വദേശി അജികുമാറും വീരമൃത്യു വരിച്ചപ്പോള്‍ ആലപ്പുഴ സ്വദേശി മേജര്‍ സുരേഷ് ബാബുവിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

രാജ്യത്തിന്‍റെ അതിര്‍ത്തികളില്‍ മുന്നണി പോരാളികളായി ശത്രുക്കളെ നേരിട്ടവരുടെ കുടുംബങ്ങള്‍ക്ക് താത്കാലിക ആശ്വാസധനമോ അവകാശിക്ക് ജോലിയോ നല്‍കിയാല്‍ എല്ലാം തികഞ്ഞുവെന്നതാണ് സര്‍ക്കാര്‍ നയം. ഇവരുടെ സ്മരണ പുതുക്കാന്‍പോലും സര്‍ക്കാരും ജനവും മറക്കുന്നു. ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തിക്കഴിഞ്ഞാൽ പിന്നെ അവിടെ കുടുംബം മാത്രം.

ഇത് കൂടുതലായി കാണുന്നത് കേരളത്തിലാണെന്ന് പാകിസ്ഥാനെതിരേ യുദ്ധം നയിച്ച പരേതനായ പരംവീര ചക്ര ക്യാപ്റ്റന്‍ തോമസ് അനുസ്മരിക്കാറുണ്ടായിരുന്നു. കേരളത്തിനുപുറത്ത് പരംവീരചക്രയുടെ പേരില്‍ റോഡും സ്മാരകവും ഉയര്‍ന്നപ്പോള്‍ സ്വന്തം നാട് അദ്ദേഹത്തെ വിസ്മരിക്കുക ആയിരുന്നു.

ഇതിന് മറ്റൊരു ഉദാഹരണമാണ് കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ആറന്മുള വല്ലന സ്വദേശി ലാന്‍സ് നായിക് ടി.സി. അനില്‍കുമാറിന്‍റേതെന്ന് പൂർവ സൈനികരും ബന്ധുക്കളും ചൂണ്ടിക്കാട്ടുന്നു.