ചെങ്ങരൂർ ബാങ്കിലേക്ക് യുഡിഎഫ് മാർച്ചും ധർണയും
Friday, July 26, 2024 2:54 AM IST
മല്ലപ്പള്ളി: ചെങ്ങരൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ തീരുമാനിച്ച യുഡിഎഫ് നാമനിർദ്ദേശപത്രികാ സമർപ്പണ ദിവസമായ ഇന്നലെ ബാങ്ക് ഹെഡ് ഓഫീസിലേക്ക് ജനകീയ മാർച്ചും ധർണയും നടത്തി.

നിക്ഷേപകർക്ക് പണം തിരികെ ലഭിക്കാത്ത സാഹചര്യത്തിൽ ബാങ്കിൽ നടന്നിട്ടുള്ള ക്രമക്കേടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സമരരംഗത്തായിരുന്നു. തെരഞ്ഞെടുപ്പ് ചെലവിനുള്ള പണം പോലും ബാങ്കിൽ ഇല്ല. ഇത്തരമൊരു അവസരത്തിൽ അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ യുഡിഎഫ് തീരുമാനിച്ചത്.

ധർണ കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശേരി ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 35 വർഷമായി ഭരിക്കുന്ന ഇടതു മുന്നണിയാണ് ബാങ്കിനെ ഈ കൊടും തകർച്ചയിലേക്ക് എത്തിച്ചതെന്ന് പുതുശേരി കുറ്റപ്പെടുത്തി.


ഭരണസമിതി അംഗങ്ങളും ജീവനക്കാരും അവരുടെ ബന്ധുക്കൾ വഴി വായ്പ എടുത്തിട്ട് ഒരു രൂപ പോലും തിരിച്ചടയ്ക്കാതെ വരുത്തിയിരിക്കുന്ന ബാധ്യത തന്നെ രണ്ടരക്കോടി രൂപയാണ്. ഇതിൽ ഓരോരുത്തരുടെയും ബാധ്യത റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവരുടെ സ്വത്തുക്കൾ കണ്ടു കെട്ടി അവരിൽ നിന്ന് ഈ തുക ഈടാക്കാനുള്ള നിയമനടപടിയാണ് ഇപ്പോൾ അനിവാര്യമായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞുകോശി പോൾ, റെജി തോമസ്‌, മാത്യു ചാമത്തിൽ, കോശി പി.സക്കറിയ, എബി മേക്കരിങ്ങാട്ട്, റ്റി. എം. മാത്യു, ചെറിയാൻ മണ്ണഞ്ചേരി, റെജി ചാക്കോ, അനിൽ തോമസ്‌, സജി പൊയ്ക്കുടിയിൽ, സൂസൻ തോംസൺ തുടങ്ങിയവർ പ്രസംഗിച്ചു.