കാട്ടാനകളുടെ ജഡം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം
Friday, July 26, 2024 2:40 AM IST
കോന്നി: അച്ചൻകോവിൽ കാനയാർ റേഞ്ചിലെ വനത്തിൽ രണ്ടു പിടിയാനകളെ ചരിഞ്ഞനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനംവകുപ്പ് അന്വേഷണം തുടങ്ങി. അച്ചൻകോവിൽ കാനയാർ റേഞ്ചിലെ മംഗള സെക്‌ഷൻ പരിധിയിലെ കറ്റിക്കുഴി, മഞ്ഞപ്പാറ ഭാഗങ്ങളിലാണ് 20 മുതൽ 30വരെ പ്രായമുള്ള രണ്ടു പിടിയാനകളെ വ്യത്യസ്ത ഇടങ്ങളിലായി ചരിഞ്ഞ നിലയിൽ കഴിഞ്ഞദിവസം കണ്ടെത്തിയത്.

ഒരു പിടിയാനയുടെ ഒരു കാലൊടിഞ്ഞതും രണ്ടാമത്തെ കാലിനു പരിക്കുമുണ്ടായിരുന്നു. വനത്തിലെ ചരിവ് ഭാഗത്തുനിന്നും വീണു പരിക്കേറ്റതാകാമെന്ന് സംശയിക്കുന്നു. രണ്ടാമത്തെ ആനയുടെ മരണം രോഗംമൂലമാകാമെന്നാണ് പ്രാഥമിക നിഗമനം.


ഇതിന്‍റെ ഗർഭാശയത്തിൽ പഴുപ്പ് ഉണ്ടായിരുന്നു. കൂടുതൽ പരിശോധനയ്ക്കായി ആന്തരികാവയവങ്ങൾ വനം വെറ്ററിനറി സർജന്‍റെ നേതൃത്വത്തിൽ ശേഖരിച്ചു. പോസ്റ്റുമോർട്ടം പൂർത്തിയാക്കിയശേഷം ആനകളുടെ ജഡം മറവു ചെയ്തു.

കോന്നി നടുവത്തുംമൂഴി റേഞ്ചിലെ കൊക്കാത്തോട് സ്റ്റേഷൻ പരിധിയിൽ മറ്റൊരു കാട്ടാനയെ കഴിഞ്ഞദിവസം ചരിഞ്ഞ നിലയിൽ ‌ കണ്ടെത്തിയിരുന്നു. ഇതിന്‍റെ പോസ്റ്റുമോർട്ടം ഇന്നലെ നടന്നു. തുടർച്ചയായ ആനകൾ ചരിയുന്നതുമായി ബന്ധപ്പെട്ട് ഡിഎഫ്ഒമാരിൽനിന്നും വനംവകുപ്പ് റിപ്പോർട്ട് തേടിയിട്ടുണ്ട്.