കാടുവിട്ട് ആനയും പുലിയും നാട്ടിൽ; മലയോരത്ത് ഉറക്കം നഷ്ടപ്പെടുന്നു
Friday, July 26, 2024 2:40 AM IST
പത്തനംതിട്ട: കാട്ടാനയും പുലിയും ഉയർത്തുന്ന ഭീഷണിയിൽ മലയോരത്തിന് ഉറക്കം നഷ്ടപ്പെടുന്നു. കാടുവിട്ട് നാട്ടിലിറങ്ങിയ കാട്ടാനക്കൂട്ടം ജനവാസമേഖലയിൽ പതിവു സന്ദർശകരാകുന്പോൾ കോന്നി വനം ഡിവിഷനിലെ പല പ്രദേശങ്ങളും ഭീതിയിലായി. വനമേഖലയിൽനിന്നും കിലോമീറ്ററുകൾക്കപ്പുറം വരെ കാട്ടാനകൾ നിത്യസന്ദർശകരാകുന്പോൾ ഏക്കർ കണക്കിനു കൃഷിയിടങ്ങൾക്കാണ് ഇവ നഷ്ടമുണ്ടാക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ കാടുവിട്ടെത്തിയ കാട്ടാനകളുടെ കൺമുന്പിൽ പെട്ട പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തോട്ടങ്ങളോടു ചേർന്ന വീട്ടുമുറ്റങ്ങളിലും ലയങ്ങളിലുമൊക്കെ ആന എത്തി ശല്യം ചെയ്യുന്നുണ്ട്. മുന്പ് കാട്ടാനയുമായി ബന്ധപ്പെട്ട ഒരു ശല്യവും ഇല്ലാതിരുന്ന പ്രദേശങ്ങളിൽവരെയും ഇവ ഇപ്പോൾ നിത്യസന്ദർശകരാണ്.

കടവുപുഴയിൽ നിത്യസന്ദർശകരായി ഏഴ് ആനകൾ

മലയാലപ്പുഴ പഞ്ചായത്തിലെ കടവുപുഴ ഭാഗത്ത് ഏഴ് കാട്ടാനകളാണ് സ്ഥിര സന്ദർശകരായുള്ളത്. രാത്രിയിൽ മാത്രമല്ല പകലും ഇവ കാടിറങ്ങാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. കല്ലാറിന്‍റെ തീരത്തായ കടവുപുഴയിലേക്ക് ആറ് നീന്തിയാണ് ആന എത്തുന്നത്. ആറിന്‍റെ മറുകരയിൽ ആന പകലും നിൽക്കുന്നതു കാണാം.

കടവുപുഴയിൽ കല്ലാറിന്‍റെ ഒരു കര റാന്നി വനം ഡിവിഷനിലെ വടേശരിക്കര റേഞ്ചിലെ വനപ്രദേശവും മറുകര ഹാരിസൺ മലയാളം പ്ലാന്‍റേഷൻ റബർത്തോട്ടവുമാണ്. കല്ലാറിന്‍റെ ഇരുകരകളിലും ജനവാസ മേഖലകളുമുണ്ട്. മുക്കുവള്ളി, കടവുപുഴ, ചെറുവാള, അരിക്കട, കുറുന്പറ്റി പ്രദേശങ്ങളിലെല്ലാം ആന എത്താറുണ്ട്.

കുറുന്പുറ്റിയിൽ തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്കു സമീപം വരെ കഴിഞ്ഞ ദിവസങ്ങളിൽ ആന എത്തി. പുലർച്ചെ ടാപ്പിംഗ് ജോലികൾക്കായി പുറത്തേക്കു പോകുന്ന തൊഴിലാളികൾ പലരും ആനയുടെ മുന്പിൽനിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.


നേരം പുലർന്നാലും കല്ലാറിന്‍റെ തീരത്തോ നദിയിലോ ഇവയെ കാണാനാകും. മണിക്കൂറുകളോളം കല്ലാറ്റിൽ കുളിച്ചശേഷമാകും പലപ്പോഴും മറുകര കയറുന്നത്. സന്ധ്യ മയങ്ങുന്നതോടെ വീണ്ടും നദി കടന്ന് കൃഷിയിടങ്ങളിൽ കയറുന്നതാണ് രീതി.

ഇഷ്ടഭക്ഷണം തേടിയുള്ള വരവ്

ഹാരിസൺ മലയാളം പ്ലാന്‍റേഷനിൽ പുതുതായി കൃഷി ചെയ്ത റബർ തൈകൾക്ക് ഇടവിളയായി കൈതക്കൃഷിയും തുടങ്ങിയതോടെയാണ് ആനക്കൂട്ടത്തിന്‍റെ സ്ഥിര സന്ദർശനം തുടങ്ങിയത്. കൈതച്ചക്ക വിളഞ്ഞു തുടങ്ങിയതോടെ പഴുത്തതു തേടി ആന എത്താൻ തുടങ്ങി. ഇഷ്ടഭക്ഷണം തേടി എത്തുന്ന കാട്ടാന കൈതത്തോട്ടത്തിൽ മേയുകയാണ്. റബർ തൈകൾ ഉൾപ്പെടെ ഇവ നശിപ്പിച്ചു.

സമീപത്തെ കർഷകരുടെ വാഴക്കൃഷി അടക്കം നഷ്ടപ്പെടുകയും ചെയ്തു. തെങ്ങിൻ തൈകളും വ്യാപകമായി നശിപ്പിച്ചു. പുല്ലുകൾ നിറഞ്ഞ പ്രദേശമായതിനാൽ ആനയ്ക്കു ഭക്ഷണത്തിനു യാതൊരു ക്ഷാമവുമില്ല. കൈതക്കൃഷി കണ്ടതിനാൽ ഇനി ആനയെ തിരികെ കാട്ടിൽ കയറ്റുക ബുദ്ധിമുട്ടായിരിക്കുമെന്ന് വനപാലകരും പറയുന്നു. മലയാലപ്പുഴ ശുദ്ധജല വിതരണ പദ്ധതിയുടെ പന്പ് ഹൗസിനു സമീപംവരെ കഴിഞ്ഞദിവസം ആന എത്തി.

പുലിപ്പേടി മാറാതെ പാക്കണ്ടം

കലഞ്ഞൂർ: കൂടൽ പാക്കണ്ടം പ്രദേശത്തെ പുലിഭീതി ഒഴിയുന്നില്ല. കഴിഞ്ഞദിവസം പാക്കണ്ടത്തെ ഉയർന്ന പ്രദേശത്ത് പുലിയെ ടാപ്പിംഗ് തൊഴിലാളി നേരിൽ കണ്ടതായി പറയുന്നു. ടാപ്പിംഗിനെത്തിയപ്പോഴാണ് റബർ തോട്ടത്തിൽ പുലിയെ കണ്ടത്. പാടം ഫോറസ്റ്റ് സ്റ്റേഷനിൽനിന്നു വനപാലകരെത്തി പരിശോധന നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നില്ല.

കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം പാക്കണ്ടത്ത് പാറയുടെ മുകളിൽ പുലി നിൽക്കുന്ന ദൃശ്യം നാട്ടുകാർ മൊബൈലിൽ പകർത്തിയിരുന്നു. പാറയുടെ മുകളിൽ വനപാലകർ കാമറ സ്ഥാപിച്ചിട്ടുണ്ട്.