കെഎസ്ടിഎ മാർച്ചും ധർണയും 27ന്
Thursday, July 25, 2024 3:11 AM IST
പത്തനംതിട്ട: വിദ്യാഭ്യാസ രംഗത്തെ വർഗീയവത്കരണം അവസാനിപ്പിക്കുക, ശാസ്ത്ര - ചരിത്ര പാഠഭേദങ്ങള്‍ ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി പിന്‍വലിക്കുക, ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി മേഖലയിലെ അധ്യാപക - വിദ്യാർഥി അനുപാതം കാലോചിതമായി പരിഷ്കരിക്കുക, അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ അടച്ചുപൂട്ടുക, അധ്യാപക തസ്തിക സംരക്ഷണത്തിനായി 1:40, 1:30 അനുപാതം പുനഃ‌സ്ഥാപിച്ച് ആനുകൂല്യങ്ങള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെഎസ്‌ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 27ന് രാവിലെ പത്തിന് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

അശാസ്ത്രീയമായ വിദ്യാഭ്യാസ കലണ്ടർ പരിഷ്കരണം പിൻവലിക്കണമെന്നും ആറാം പ്രവൃത്തിദിനമായി വരുന്ന ശനിയാഴ്ചകളിലെ അധ്യയനം ഒഴിവാക്കണമെന്നും കെഎസ്ടിഎ ആവശ്യപ്പെട്ടു. പ്രൈമറി വിദ്യാലയങ്ങൾക്ക് ശനിയാഴ്ച പ്രവൃത്തിദിനമെന്നത് ഒഴിവാക്കി തീരുമാനമുണ്ടായിട്ടും ഉത്തരവിറങ്ങിയിട്ടില്ല.


വിദ്യാഭ്യാസ മേഖലയിലെ കെടുകാര്യസ്ഥതകൾക്കും അധ്യാപകരുടെ ക്ഷേമത്തിനുംവേണ്ടി ഭരണത്തിൽ ആരെന്നു നോക്കാതെതന്നെ പ്രതികരിച്ച സംഘടനയാണ് കെഎസ്ടിഎയെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഉച്ചഭക്ഷണത്തുക കാലോചിതമായി പരിഷ്കരിക്കണമെന്നും എയ്ഡഡ് അധ്യാപക നിയമനാംഗീകാരം ത്വരിതപ്പെടുത്തണമെന്നും കെഎസ്ടിഎ ആവശ്യപ്പെട്ടു.

പത്തനംതിട്ടയിൽ നടക്കുന്ന ധർണ സംസ്ഥാന കമ്മിറ്റിയംഗം കെ.വരദരാജന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്‍റ് എ.കെ. പ്രകാശ് അധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്‍റ് എല്‍. മാഗി, സംസ്ഥാന എക്സിക്യൂട്ടീവംഗം സി.ബിന്ദു തുടങ്ങിയവര്‍ പ്രസംഗിക്കും. കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ രാജേഷ് എസ്. വള്ളിക്കോട്, കെ.ഹരികുമാര്‍, ജില്ലാ സെക്രട്ടറി ബിനു ജേക്കബ് നൈനാന്‍ എന്നിവര്‍ പത്രസമ്മേളനത്തിൽ പങ്കെടുത്തു.