അതിര്‍ത്തിയില്‍ വന്‍ മയക്കുമരുന്ന് വേട്ട
Thursday, August 22, 2024 5:59 AM IST
ആര്യങ്കാവ് : ആര്യങ്കാവ് അതിര്‍ത്തിയില്‍ റൂറല്‍ പോലീസിന്‍റെ ഡാന്‍സാഫ് സംഘവും തെന്മല പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്നു യുവാക്കളെ പിടികൂടി.

ചിതറ കല്ലുവെട്ടാൻകുഴി ഷൈമാ മൻസിലിൽ മുഹമ്മദ് അനസ് (26), ചിതറ മുള്ളിക്കാട് കെ.പി ഹൗസിൽ മുഹമ്മദ് അസ്‌ലം (24), ചിതറ കല്ലുവെട്ടാൻകുഴി ഹൈദർ മൻസിലിൽ ഹൈദരലി (29) എന്നിവരാണ് പിടിയിലായത്.

ബാംഗളൂരുവില്‍ നിന്ന് കാര്‍ മാര്‍ഗം കേരളത്തിലേക്ക് കടത്തുകയായിരുന്ന 25 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് പോലീസ് കണ്ടെടുത്തു. സ്കൂൾ കോളജ് വിദ്യാർഥികൾക്ക് സ്ഥിരമായി എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ മാരകമയക്കു മരുന്നുകൾ വില്പന നടത്തി വന്നിരുന്ന പ്രതികള്‍ കഴിഞ്ഞ കുറച്ചു നാളായി പോലീസ് നിരീക്ഷണത്തിലായിരുന്നു.


ഇതിനിടയിലാണ് ഇവര്‍ മയക്കുമരുന്ന് കടത്തുന്നതായി പോലീസിനു രഹസ്യ വിവരം ലഭിച്ചത്. തുടര്‍ന്ന് കേരള- തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ ആര്യങ്കാവ് ചെക്ക്പോസ്റ്റിനു സമീപം പ്രതികളെ മയക്കുമരുന്നുൾപ്പെടെ പിടികൂടുകയായിരുന്നു.

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പിടിയിലായ മുഹമ്മദ്‌ അനസ്, മുഹമ്മദ് അസ്‌ലം എന്നിവരെ ഒരു മാസം മുൻപ് കഞ്ചാവുമായി കടയ്ക്കൽ പോലീസ് പിടിതെന്മല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പുഷ്പകുമാറിന്‍റെ നേതൃത്വത്തിൽ കൊല്ലം റൂറൽ ഡാന്‍സാഫ് എസ്ഐ മാരായ ജ്യോതിഷ് ചിറവൂർ, ബിജു ഹക്ക് സിവില്‍ പോലീസ് ഓഫീസര്‍മാരായ സജുമോൻ, ദിലീപ്, അഭിലാഷ്, വിപിൻ ക്ലീറ്റസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.