ബൈക്ക് മോഷ്ടാവ് അറസ്റ്റിൽ
Thursday, August 22, 2024 5:46 AM IST
പുനലൂർ സ്വദേശി രണ്ടുമാസത്തിനിടെ മോഷ്ടിച്ചത് അറുപതോളം വാഹനങ്ങൾ

കൊല്ലം: രണ്ട് മാസത്തിനിടയിൽ അറുപതോളം വാഹനങ്ങൾ മോഷ്ടിച്ച കേസിൽ പുനലൂർ സ്വദേശി സുബിൻ സുഭാഷിനെ പോലീസ് പിടികൂടി.

ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലെ റെയിൽവേ സ്റ്റേഷനു സമീപത്തുനിന്ന് വാഹനം മോഷ്ടിക്കാൻ ശ്രമിക്കുന്പോഴാണ് പിടിയിലായത്. ദേഹ പരിശോധനയിൽ വാഹന മോഷണത്തിനുള്ള ടൂൾസുകൾ കണ്ടെത്തി.

കൊല്ലം, കുണ്ടറ, എഴുകോൺ, കൊട്ടാരക്കര ,പുനലൂർ റെയിൽവേ സ്റ്റേഷനുകളിൽ നിന്നാണ് വാഹനങ്ങൾ മോഷ്ടിച്ചത്. മോഷ്ടിച്ച വാഹനങ്ങളിൽ ഏറെയും പുനലൂരിലെ വീട്ടിലെത്തിച്ച് അഴിച്ചു പാർട്സുകൾ ആക്കുകയും ഫെയ്സ് ബുക്ക് മാർക്കറ്റ് പ്ലേയ്സ് , ഒഎൽഎക്സ് എന്നീ സോഷ്യൽ മീഡിയ വഴി വില്പനന നടത്തുകയും ചെയ്തുവരികയായിരുന്നു.

ഇതിനു പുറമേ ഗോകുലം കൊറിയർ വഴി ആവശ്യക്കാർക്ക് എത്തിച്ചു നൽകുകയും ചെയ്തുപോന്നു. പാഷൻ പ്രോ, യമഹ എഫ്സി വാഹനങ്ങളാണ് മോഷ്ടിച്ചവയിലേറെയും.


ബാക്കി ബൈക്കുകൾ സുഹൃത്തായ പുനലൂർ സ്വദേശി നിജിൻ എന്നയാൾക്ക് 3500 രൂപ നിരക്കിൽ വില്പന നടത്തിവരികയായിരുന്നു.

വാഹനങ്ങൾ വീടിനകത്തുള്ള റൂമിൽവച്ച് നിജിൻ അഴിച്ച് പാർട്സാക്കി കാറിൽ കയറ്റി തമിഴ്നാട് പാവൂർചത്രത്ത് കൊണ്ടുപോയി ആക്രി വ്യാപാരികൾക്ക് വില്പന നടത്തുകയും ചെയ്തിരുന്നു.

ഇയാളെയും പോലീസ് സംഘം പിടികൂടി. ഇവരുടെ വീടുകൾ പരിശോധിച്ചതിൽ പൊളിച്ചു കൊണ്ടിരിക്കുന്ന വാഹനങ്ങളും പൊളിച്ച ഭാഗങ്ങളും നമ്പർ പ്ലേറ്റുകളും പൊളിക്കാത്ത അഞ്ചോളം വാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ അനിൽകുമാറിന്‍റെ നേതൃത്വത്തിൽ സിപിഒമാരായ ഷഫീഖ്, അനു, ഷൈജു, അജയൻ, രമേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.