ആരും രക്ഷിക്കാനെത്താതെ മരണത്തെ മുന്നിൽ കണ്ട് തൊഴിലാളികൾ
Thursday, August 22, 2024 5:46 AM IST
കൊട്ടിയം: ആരെങ്കിലും രക്ഷപ്പെടുത്താൻ എത്തുമെന്ന വിശ്വാസത്തിൽ കടലിൽ ഒഴുകി നടന്നെങ്കിലും ആരും രക്ഷിക്കാൻഎത്താതെ തന്നെ കരയ്ക്കടുത്തപ്പോൾ ആശ്വാസത്തിന്‍റെ പൊൻകിരണം.

വലിയ തിര ഒപ്പമുണ്ടായിരുന്ന ഫെർലിക്സിനെ തട്ടിക്കൊണ്ടുപോകുന്ന കാഴ്ച കണ്ടു കടലിൽ കിടക്കാൻ മാത്രമേ ബർണാഡിനായുള്ളൂ. മത്സ്യബന്ധനം കഴിഞ്ഞ് വള്ളം നിറയെ മത്സ്യവുമായി സന്തോഷത്തോടെ മടങ്ങേവേയാണ് വീശിയടിച്ച കാറ്റിൽ വള്ളം മറിയുന്നത്. വള്ളത്തിൽ ഉണ്ടായിരുന്ന വലയിൽ പിടികിട്ടിയതിനെ തുടർന്ന് രണ്ടുപേരും നേരം പലരും മുമ്പ് ആരെങ്കിലും രക്ഷിക്കാനെത്തുമെന്ന് പരസ്പരം പറഞ്ഞു കിടക്കുകയായിരുന്നു.

കടലിൽ ഒഴുകി നടക്കവേ കാക്കതോപ്പിൽ അടുത്തുള്ള പുലിമുട്ടിനടുത്ത് എത്തിയപ്പോൾ കരയടുക്കുമെന്ന സന്തോഷത്തിലായിരുന്നു ഇരുവരും. അപ്പോഴാണ് ഒരു വലിയ തിരമാല ഫെർലിക്സിനെ തട്ടിക്കൊണ്ടു പോയത്. ബർണാഡിന് ഒന്നും ചെയ്യാനായില്ല. കൺമുന്നിൽ ഫെർലിക്സ് ഒഴുകി പോകുന്നത് നോക്കിക്കിടക്കാൻ മാത്രമേ ബർണാഡിനായുള്ളൂ.


കടലിൽ കിടന്ന ബർണാഡിനെ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. ബർണാഡിന്‍റെ ഉടമസ്ഥതയിലുള്ളതായിരുന്നു വള്ളം. തന്‍റെ ആകെയുള്ള സമ്പാദ്യവും ഒപ്പം ഉണ്ടായിരുന്ന ആളെയും കടലെടുത്തതിന്‍റെ ദുഃഖം ബർണാഡിന് താങ്ങാനാവുന്നില്ല.

വള്ളത്തിൽ ഉണ്ടായിരുന്ന രണ്ട് എൻജിനുകളും ജിപിഎസ് കംപ്യൂട്ടറും മത്സ്യവും എല്ലാം നഷ്ടപ്പെട്ടു. ജീവനോപാധികൾ നഷ്ടപ്പെട്ട ഞാനിനി എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമെന്ന് ആലോചിക്കുമ്പോഴും ജീവൻ തിരിച്ചുകിട്ടിയതിൽ ദൈവത്തിന് നന്ദി പറയുകയാണ് ബർണാഡ്.