മരങ്ങൾ കടപുഴകി മേൽക്കൂര പറന്നുപോയി വൈദ്യുതി വകുപ്പിനും ലക്ഷങ്ങളുടെ നഷ്ടം
Thursday, August 22, 2024 5:46 AM IST
ചവറ: ചവറയിലെ തീര മേഖലകളിൽ ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. കാറ്റിൽ കടപുഴകി മരങ്ങൾ വീണ് വൈദ്യുതി വകുപ്പിന് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി.

കോവിൽത്തോട്ടം 132 ൽ താമസിക്കുന്ന ഷൈജ മന്ദിരത്തിൽ ഫ്രാൻസിസ്, നടുവില വീട്ടിൽ സന്തോഷ്, കാട്ടേഴത്ത് ഫ്രാൻസിസ്, കാട്ടേഴത്ത് പൊലികാർപ്പ് എന്നിവരുടെ വീടുകളുടെ മേൽക്കൂരയാണ് പറന്നു പോയത്. ശക്തമായ കാറ്റിൽ ഷൈജു മന്ദിരത്തിലെ ഫ്രാൻസിസിന്‍റെ വീടിന്‍റെ മേൽക്കൂര പറന്നു സമീപത്തെ കായലിൽ പതിക്കുകയായിരുന്നു.

കാറ്റിലും മഴയിലും ചവറ സെക്ഷനിലെ നിരവധി ഭാഗങ്ങളിൽ വൈദ്യുത തൂണുകൾ ഒടിഞ്ഞുവീഴുകയും വൈദ്യുതി കമ്പികൾ പൊട്ടിപ്പോകുകയും ചെയ്തു. 11 കെവി ഫീഡറുകൾ മണിക്കൂറുകളോളം ഓഫ് ആയിരുന്നു. വിവിധ പ്രദേശങ്ങളിൽ സന്ധ്യയോടുകൂടിയാണ് വൈദ്യുത ബന്ധം പൂർണമായി പുന:സ്ഥാപിച്ചത്.


പൂർണമായി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ പലസ്ഥലങ്ങളിലും അപകടങ്ങൾ ഒഴിവായി. വിവിധ റോഡുകൾക്ക് കുറുകേ മരങ്ങൾ കടപുഴകി വീണ് വൈദ്യുതി കമ്പി പൊട്ടി റോഡിൽ പതിയ്ക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. പ്രദേശവാസികളുടേയും വൈദ്യുത ജീവനക്കാരുടേയും സമയോചിതമായ ഇടപെടലുകൾ കാരണം മറ്റു ദുരന്തങ്ങൾ ഒഴിവായി.