കാറ്റും മഴയും: വീടുകൾ തകർന്നു
Thursday, August 22, 2024 5:46 AM IST
കൊട്ടാരക്കര: ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും പലയിടത്തും വീടുകൾ ഭാഗികമായി തകർന്നു. താലൂക്കിൽ എട്ട് വീടുകൾക്ക് ഭാഗിക നാശമുണ്ടായി. മരങ്ങൾ കടപുഴകി വീണും ഒടിഞ്ഞു വീണുമാണ് വീടുകൾ തകർന്നത്. പുത്തൂർ വില്ലേജിൽ മൂന്ന് വീടുകൾക്ക് നാശനഷ്ടമുണ്ടായി. ഇട്ടിവ, ഉമ്മന്നൂർ, ഇളമാട് വില്ലേജുകളിൽ ഒന്നു വീതവും പവിത്രേശ്വരം വില്ലേജിൽ രണ്ടും വീടുകളും തകർന്നു. 127000 രൂപയുടെ നഷ്ടമുണ്ടായി.

ശക്തമായി വീശിയടിച്ച കാറ്റിൽ വൻതോതിൽ കൃഷി നാശമുണ്ടായി. ഓണക്കാലം ലക്ഷ്യമിട്ട് കൃഷി ചെയ്തിരുന്ന കാർഷിക വിളകളാണ് നശിച്ചവയിലധികവും. കുലച്ചതും കുലക്കാറായതുമായ ഏത്തവാഴകൾ കൂട്ടത്തോടെ പിഴുതു വീണും ഒടിഞ്ഞു വീണും നശിച്ചിട്ടുണ്ട്.

പാവൽ - പടവല തോട്ടങ്ങളും നാമാവശേഷമായി. ഏലാകളിലെ മരച്ചീനികളും പിഴുതു വീണു. കര ഭൂമികളിലെ റബർ മരങ്ങളും പിഴുതും ഒടിഞ്ഞും നശിച്ചിട്ടുണ്ട്. കൃഷി നാശത്തിന്‍റെ കണക്കുകൾ ഉദ്യോഗസ്ഥർ ശേഖരിച്ചു വരുന്നു.

കിഴക്കേകല്ലടയിൽ നാശം വിതച്ചു

കുണ്ടറ: കിഴക്കേ കല്ലടയിലും പരിസരത്തും വീശിയടിച്ച കൊടുംകാറ്റ് വൻ നാശം വിതച്ചു. പുലർച്ചെ രണ്ടിന് ആരംഭിച്ച ശക്തമായ കാറ്റ് ജനങ്ങളിൽ ഭീതി ഉണർത്തി. രാവിലെ ആറുവരെ കാറ്റ് ശക്തിയായി വീശി അടിച്ചുകൊണ്ടിരുന്നു.

കിഴക്കേ കല്ലട പട്ടോട്ടിൽമുക്ക് കെഎസ്ഇ ബി ഓഫീസിന് സമീപം ഇലക്ട്രിക് പോസ്റ്റുകൾ മറിഞ്ഞ് കല്ലട- കൊട്ടാരക്കര റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

നിലമേൽ പിഎംഎൻഎം യുപി സ്കൂളിന് സമീപം പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീടുകൾക്ക് നാശനഷ്ടമുണ്ടായി. തെക്കേമുറി സബ് സെന്‍ററിന് മുന്നിലെ ഇലക്ട്രിക് പോസ്റ്റിലേക്ക് മരം വീണ് പോസ്റ്റ് ഒടിഞ്ഞ് വൈദ്യുതി തടസം നേരിട്ടു. കടപുഴ ടോൾ ജംഗ്ക്ഷന് സമീപം ഇലക്ട്രിക് ലൈനിൽ മരം വീണ് പോസ്റ്റ് മറിഞ്ഞു വൈദ്യുതി തടസപ്പെട്ടു.

ഓണമ്പലം രണ്ട് റോഡ് ജംഗ്ഷനിൽ മാവ് ഒടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. ശിങ്കാരപ്പള്ളി ബസ് സ്റ്റാൻഡിന് സമീപം ഇലക്ട്രിക് പോസ്റ്റിലേക്ക് തേക്കുമരം വീണ് പോസ്റ്റ് ഒടിഞ്ഞ് നിലംപതിച്ചു.


മഴയും കാറ്റും ശക്തമായതോടെ ഇലക്ട്രിക് പോസ്റ്റുകളും മരങ്ങളും കടപുഴകിയത് മണിക്കൂറുകളോളം വൈദ്യുതി തടസത്തിനിടയാക്കി. കാറ്റിനൊപ്പം വൈദ്യുതി മുടങ്ങി ഇരുട്ടായതോടെ ജനങ്ങളിൽ ഭീതി വർധിപ്പിച്ചു. ഉച്ചയോടെയാണ് വൈദ്യുതി പുനസ്ഥാപിത്.

വീട്ടുപുരയിടങ്ങളിലും അയൽ പുരയിടങ്ങളിലും വീടിന് മുകളിലേക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങളും മര ശിഖരങ്ങളും മുറിച്ചുമാറ്റി സുരക്ഷിതത്വം ഉറപ്പുവരുത്താൻ അധികൃതർ അതിവേഗം നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ഏരൂര്‍ സ്കൂളില്‌ മരം വീണു

അഞ്ചല്‍: ഏരൂര്‍ സര്‍ക്കാര്‍ എല്‍പി സ്കൂളിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞുവീണു. ഇന്നലെ പുലര്‍ച്ചയുണ്ടായ കാറ്റിലാണ് സ്കൂള്‍ കെട്ടിടത്തിനു സമീപത്തായി നിന്ന കൂറ്റന്‍ മരത്തിന്‍റെ വലിയ ചില്ല ഒടിഞ്ഞു കെട്ടിടത്തിനു മുകളിലേക്ക് വീണത്.

മരച്ചില്ല വീണതിനെ തുടര്‍ന്ന് കെട്ടിടത്തിന്‍റെ മേല്‍ക്കൂര ഉള്‍പ്പടെ തകര്‍ന്നു. ഭിത്തിക്കും തകരാര്‍ സംഭവിച്ചിട്ടുണ്ട്. വൈദ്യുതി ലൈനുകള്‍ക്കും പോസ്റ്റുകള്‍ക്കും തകരാറുണ്ടായി. പ്രവര്‍ത്തി സമയമല്ലാതിരുന്നതിനാല്‍ വന്‍ അപകടം കെട്ടിടം ഒഴിവായി.

അപകടാവസ്ഥയിലായതിനാല്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ക്ലാസുകള്‍ മറ്റൊരിടത്തേക്ക് സ്കൂള്‍ അധികൃതര്‍ മാറ്റിയിട്ടുണ്ട്. അതേസമയം ഏരൂരിലെ സ്കൂള്‍ പരിസരങ്ങളില്‍ അപകടവാസ്ഥയിലുള്ള നിരവധി മരങ്ങള്‍ ഇപ്പോഴുമുണ്ട്. ആഴ്ചകള്‍ക്ക് മുമ്പാണ് ഹൈസ്കൂള്‍ പരിസരത്ത് നിന്ന കൂറ്റന്‍ മരത്തിന്‍റെ ചില്ല മലയോര ഹൈവേയിലേക്ക് ഒടിഞ്ഞു വീണത്. സ്കൂള്‍ വിട്ട സമയമായിരുന്നു സംഭവം. അന്നും വിദ്യാര്‍ഥികള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു നീക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് നിലനില്‍ക്കെയാണ് ഇക്കാര്യത്തില്‍ അധികൃതര്‍ അനാസ്ഥ തുടരുന്നത്. അപകടം ഉണ്ടാകുംവരെ കാത്തിരിക്കാതെ മരങ്ങള്‍ മുറിച്ചു നീക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത്‌ അംഗവും ബിജെപി പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറിയുമായ വിഷ്ണു ആവശ്യപ്പെട്ടു.