കെഎംഎംഎൽ റിട്ട. ജീവനക്കാരോട് ഇപിഎഫ്ഒ അവഗണന അവസാനിപ്പിക്കണമെന്ന്
Tuesday, August 20, 2024 7:43 AM IST
കൊല്ലം: കെഎംഎംഎൽ റിട്ടയേർഡ് ജീവനക്കാരോടുള്ള ഇപിഎഫ്ഒ അധികൃതരുടെ അവഗണന അവസാനിപ്പിക്കണമെന്ന് കെഎംഎംഎൽ റിട്ടയേർഡ് എപ്ലോയീസ് അസോസിയേഷൻ ആവശ്യപ്പെട്ടു.

സുപ്രീംകോടതി വിധിപ്രകാരം ശന്പളത്തിന് ആനുപാതികമായ പെൻഷൻ ലഭിക്കുന്നതിന് ഓപ്ഷൻ കൊടുത്ത കെഎംഎംഎൽ റിട്ടയേർഡ് ജീവനക്കാരോട് കടുത്ത അവഗണനയാണ് ഇപിഎഫ്ഒ അധികൃതർ കാട്ടുന്നത്.

1995 നവംബർ 16 മുതലുള്ള അരിയർ കോൺട്രിബ്യൂഷൻ അടച്ച റിട്ടയേർഡ് ജീവനക്കാരോടും കോൺട്രിബ്യൂഷൻ തുക അടയ്ക്കാൻ ഇതുവരെ ഇപിഎഫ്ഒയുടെ അറിയിപ്പ് കിട്ടാത്ത റിട്ടയേർഡ് ജീവനക്കാരോടുമാണ് ഈ അവഗണന.
ഇപ്പോൾ കന്പനിയിൽ സർവീസിലുള്ള ജീവനക്കാരിൽ ഹയർ പെൻഷൻ ഓപ്ഷൻ കൊടുത്തിരുന്ന ജീവനക്കാർക്കെല്ലാം 1995 നവംബർ 16 മുതൽ അടയ്ക്കാനുള്ള അരിയർ കോൺട്രിബ്യൂഷൻ തുക ഇപിഎഫ്ഒ അറിയിച്ചിട്ടുണ്ട്.


എന്നാൽ വിരമിച്ചവരിൽ വളരെ ചുരുക്കം പേർക്ക് മാത്രമാണ് ഇപിഎഫ്ഒയുടെ അറിയിപ്പ് ലഭിച്ചത്. റിട്ടയേർഡ് ജീവനക്കാർ ഇപിഎഫ്ഒയുടെ ഇഡിഎൽഐയുടെ പരിധിയിൽ വരാത്തതുകൊണ്ട് അവർക്ക് ഇൻഷുറൻസ് കവറേജ് ലഭിക്കുന്നില്ല.

അതിനാൽ അർഹരായവർക്ക് ചികിത്സാ ചെലവിന് പോലും വകയില്ലാതെ ദുരിതത്തിലാണ്.
അതിനാൽ അരിയർ തുക അടച്ച റിട്ടയേർഡ് ജീവനക്കാർക്ക് എത്രയും വേഗം ശന്പളത്തിന് ആനുപാതികമായ പെൻഷൻ നൽകാനുള്ള നട‌പടി ഉണ്ടാകണമെന്ന് കെഎംഎംഎൽ റിട്ടയേർഡ് എപ്ലോയീസ് അസോസിയേഷൻ ആവശ്യപ്പെട്ടു.