റോസ് മലയിൽ മഞ്ഞപ്പിത്തം: ആരോഗ്യവകുപ്പ് പ്രതിരോധം ശക്തിപ്പെടുത്തി
Tuesday, August 20, 2024 7:43 AM IST
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിലെ റോസ് മലയിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രതിരോധം ശക്തിപ്പെടുത്തി ആരോഗ്യവകുപ്പ്.

കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്തിന്‍റേയും സാമൂഹികാരോഗ്യ കേന്ദ്രത്തിന്‍റേയും സംയുക്താഭിമുഖ്യത്തിൽ മഞ്ഞപ്പിത്തത്തിന് എതിരെ സ്കൂളുകൾ, അങ്കണവാടികൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ബോധവത്കരണ ക്ലാസുകൾ, ഗ്രൂപ്പ് ടോക്കുകൾ, വാട്ടർ സാമ്പിൾ ശേഖരണം, ലഘുലേഖ വിതരണം, കുടിവെള്ള സ്രോതസ് ശുചീകരണം, കച്ചവട സ്ഥാപനങ്ങളിലെ ശുചിത്വ പരിശോധന എന്നിവ നടത്തി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തി.


വാർഡ് മെമ്പർ സക്കറിയയുടെ നേതൃത്വത്തിൽ ഹെൽത്ത് സൂപ്പർവൈസർ സ്റ്റാൻലി വർഗീസ്, പ്രദീപ്കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ഷൈജു, പ്രദീപ്, നസീം ഖാൻ, ബിനി, സൗമ്യ, ആശാവർക്കർ നാനാ എന്നിവർ നേതൃത്വം നൽകി.