വയനാട് പ്രകൃതി ദുരന്തം: കൊട്ടാരക്കര ആശ്രയ പുനരധിവാസ കേന്ദ്രം തുടങ്ങും
Tuesday, August 20, 2024 7:43 AM IST
കൊട്ടാരക്കര: വയനാട് പ്രകൃതിദുരന്തത്തിൽ പെട്ട് ശാരീരിക വൈകല്യം ബാധിച്ച ആളുകൾക്കും ഒറ്റപ്പെട്ടുപോയവർക്കും കൊട്ടാരക്കര ആശ്രയ വയനാട് ജില്ലയിൽ പുനരധിവാസ കേന്ദ്രം തുറക്കും.

ആശ്രയ അനാഥരില്ലാത്ത ഭാരതം സംസ്ഥാന കൺവൻഷനിലാണ് തീരുമാനമെടുത്തത്. ജില്ലാ ഭരണകൂടവുമായി കൂടിയാലോചിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വയനാട്ടിലെ ദുരന്ത സ്ഥലങ്ങൾ സന്ദർശിച്ച് അർഹതയുള്ളവരെ കണ്ടെത്താനായി അഞ്ച് അംഗ സമിതിയെ യോഗം നിയോഗിച്ചു.

കലയപുരം ആശ്രയ സങ്കേതത്തിൽ നടന്ന സംസ്ഥാന കൺവെൻഷനും വാർഷിക പൊതുയോഗവും ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്‍റ് പട്ടാഴി ജി. മുരളീധരൻ അധ്യക്ഷത വഹിച്ചു. അനാഥരില്ലാത്ത ഭാരതം സ്റ്റേറ്റ് ഓർഗനൈസർ അസൈനാർ ഊരകം, ആശ്രയ ട്രഷറർ കെ.ജി. അലക്സാണ്ടർ, സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് മോഹൻ. ജി. നായർ, ട്രഷറർ ഇ.പി. നാരായണ പിള്ള, ഭരതൻ കാസർഗോഡ്, ലൈല രാമനാട്ടുകര, ജി. ചന്ദ്രശേഖരൻ പിള്ള, ചവറ .കെ.എസ്. പിള്ള, സത്യൻ കോറോത്ത് കണ്ണൂർ, രമണികുട്ടി ടീച്ചർ, സത്യൻ മലപ്പുറം, മൈമുന, പെരുംകുളം രാജീവ്, ബാവാഖാൻ, ബാബു കുട്ടൻചിറ, ജോൺ കുരികേശു, അലക്സ് മാമ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു.


അനാഥരില്ലാത്ത ഭാരതത്തിന്‍റെ പുതിയ സംസ്ഥാന ഭാരവാഹികൾ. പ്രസിഡന്‍റ -കെ. ജയകുമാർ, വർക്കിംഗ് പ്രസിഡന്‍റുമാർ -മോഹൻ ജി. നായർ, പട്ടാഴി ജി. മുരളീധരൻ മാസ്റ്റർ, ജനറൽ സെക്രട്ടറി -കലയപുരം ജോസ്, ജേക്കബ് ജോർജ് പത്തനംതിട്ട, ജോയ് വർഗീസ് ഇടുക്കി, കെ.എൻ.എ അമീർ കോഴിക്കോട്, സതി കണ്ണൂർ -വൈസ് പ്രസിഡന്‍റുമാർ, ഭരതൻ കാസർഗോഡ്, രാജീവ് കോഴിക്കോട്, ദാമോദരൻ കണ്ണൂർ, എം.എസ്. ബിജു കൊല്ലം - സെക്രട്ടറിമാർ, ഖജാൻജി ഇ.പി. രാഘവൻ പിള്ള കോട്ടയം തുടങ്ങി 50 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു. ഒരു മണ്ഡലത്തിൽ ഒന്നുവീതം സംസ്ഥാനത്തെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും സേവന കേന്ദ്രങ്ങൾ തുടങ്ങാൻ യോഗം തീരുമാനിച്ചു.