കൃഷിയെ ലാഭ മേഖലയാക്കും: മന്ത്രി കെ.എൻ. ബാലഗോപാൽ
Monday, August 19, 2024 6:01 AM IST
കൊല്ലം: കാര്‍ഷിക മേഖലയെ വ്യാവസായികവത്കരിച്ച് കൂടുതല്‍ ലാഭമുണ്ടാക്കുന്ന തൊഴില്‍ മേഖലയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍.
മൈലം, കുളക്കട, നെടുവത്തൂര്‍, ഉമ്മന്നൂര്‍, വെളിയം, കരീപ്ര പഞ്ചായത്തുകളില്‍ കര്‍ഷകദിന ആഘോഷങ്ങളുടെ ഉദ്ഘാടനവും മികച്ച കര്‍ഷകരെ ആദരിക്കലും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പരീക്ഷണ അടിസ്ഥാനത്തില്‍ ഓരോ പഞ്ചായത്തിലും 100 പേര്‍ അടങ്ങുന്ന കര്‍ഷകരുടെ ഗ്രൂപ്പുണ്ടാക്കി കൂടുതല്‍ ലാഭം കിട്ടുന്ന വിളകളായ പാഷന്‍ ഫ്രൂട്ട്, ഡ്രാഗണ്‍ ഫ്രൂട്ട്, അവക്കാഡോ തുടങ്ങിയവ കൃഷി ചെയ്യണമെന്നും അതിലൂടെ കൂടുതല്‍ യുവ കര്‍ഷകരെ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

'സമഗ്ര കൊട്ടാരക്കര പദ്ധതി ' പ്രാഥമിക പ്രാധാന്യം നല്‍കുന്നത് കൃഷിക്കും ജലസേചനത്തിനും ആണ്. ഒരു ലക്ഷം തെങ്ങുംതൈകള്‍ മണ്ഡലത്തില്‍ വച്ചു പിടിപ്പിക്കും. കല്ലടയാറിന്‍റെ ഒഴുക്ക് സാധ്യമാക്കാനായി കൈത്തോടുകളുടെ നവീകരണം നടത്തും. സുഗമമായ ജലസേചനം, നാണ്യ വിളകള്‍ക്കും പച്ചക്കറി കൃഷിക്കും പ്രാധാന്യം എന്നിവ പദ്ധതിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.


മൈലം പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ജി.നാഥ്, കുളക്കട പഞ്ചായത്ത് പ്രസിഡന്‍റ് സജി കടുക്കാല, നെടുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. ജ്യോതി, വെളിയം പഞ്ചായത്ത് പ്രസിഡന്‍റ് പ്രശാന്ത്, കരീപ്ര പഞ്ചായത്ത് പ്രസിഡന്‍റ് സുവിധ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രഞ്ജിത് കുമാര്‍, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ രാജേഷ്, സമിതി അധ്യക്ഷര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കര്‍ഷക ദിനാഘോഷത്തിനായി സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.