വെള്ളക്കെട്ടും ചെളിയും കാടും: അങ്കണവാടിയിലേക്ക് കയറാന്‍ കഴിയുന്നില്ലെന്ന് പരാതി
Friday, July 26, 2024 6:23 AM IST
അഞ്ചല്‍: വെള്ളക്കെട്ടും ചെളിയും കാരണം അലയമണ്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ അങ്കണവാടിയിലേക്കും ശിശുവിഹാറിലേക്കും എത്തിച്ചേരാൻ കഴിയുന്നില്ലെന്ന് പരാതി.

അങ്കണവാടിക്കു ചുറ്റും കാടുകയറി ഇഴജന്തുക്കളുടെ ഭീഷണിയിലാണ്. മഴപെയ്താല്‍ വെള്ളക്കെട്ടും ചെളിയും നിറയുന്നു. അങ്കണവാടിയിലും ശിശുവിഹാറിലുമായി പതിനേഴോളം കുട്ടികളാണ് എത്തുന്നത്.

പഞ്ചായത്ത് വക രണ്ടു മിനി എംസിഎഫുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. അടിയന്തരമായി ബന്ധപ്പെട്ടവര്‍ ഇടപ്പെട്ട് കാടുകള്‍ വെട്ടി നീക്കി അപകടാവസ്ഥ ഒഴിവാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.


മഴപെയ്താല്‍ രൂപപ്പെടുന്ന വലിയ വെള്ളക്കെട്ടും ചെളിയും ഒഴുവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു. ഇന്‍റര്‍ ലോക്ക് പാകി വെള്ളക്കെട്ട് ഒഴിവാക്കുമെന്ന് വാര്‍ഡ്‌ അംഗം രാജു പറഞ്ഞു. കാട് വെട്ടിമാറ്റാൻ നടപടി സ്വീകരിച്ചതായി അദേഹം അറിയിച്ചു.