ഡോ. വന്ദനാദാസ് കൊലപാതക കേസ്: വിചാരണ തീയതി ഇന്ന് തീരുമാനിച്ചേക്കും
Friday, July 26, 2024 6:00 AM IST
കൊല്ലം: ഡോ. വന്ദനാദാസ് കൊലപാതക കേസിൽ വിചാരണ തീയതി തീരുമാനിക്കുന്ന കേസ് ഇന്ന് കോടതി പരിഗണിക്കും.

സാക്ഷിവിസ്താരം സെപ്റ്റംബർ രണ്ടിനു തുടങ്ങണമെന്ന ശിപാർശ സ്പെഷൽ പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കൽ കോടതി മുമ്പാകെ സമർപ്പിച്ചു. സെപ്റ്റംബർ രണ്ടിന് തുടങ്ങി ഒക്ടോബർ 17-ന് പൂർത്തിയാക്കുന്ന രീതിയിൽ സാക്ഷിവിസ്താരം നടത്തണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. 136 സാക്ഷികളെയാണ് വിസ്തരിക്കേണ്ടത്. ഇതിൽ അന്തിമ തീരുമാനമെടുക്കാനാണ് കേസ് ഇന്ന് പരിഗണിക്കുന്നത്.

പ്രതി സന്ദീപിനെ കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് കേസിന്‍റെ കുറ്റപത്രം നേരിട്ട് വായിച്ചുകേൾപ്പിച്ചിരുന്നു.


കൊലപാതകക്കുറ്റം, കേസിലെ രണ്ടുമുതൽ അഞ്ചുവരെ സാക്ഷികളെ ദേഹോപദ്രവമേൽപ്പിച്ചു കൊല്ലാൻ ശ്രമിച്ചതിന് വധശ്രമം, പോലീസ്, ഹോം ഗാർഡ്, ആംബുലൻസ് ഡ്രൈവർ തുടങ്ങി സർക്കാർ ജീവനക്കാരായ സാക്ഷികളുടെ കൃത്യനിർവഹണം തടസപ്പെടുത്തൽ, ആശുപത്രി ജീവനക്കാരെ ആക്രമിക്കൽ, തെളിവു നശിപ്പിക്കൽ എന്നീ വകുപ്പുകൾപ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കുമേൽ ചുമത്തിയിട്ടുള്ളത്.