പഴയങ്ങാടി: മാട്ടൂൽ മടക്കരയിൽ ബസ് സ്റ്റോപ്പിന് സമീപം കല്ലേൻ മണിയെന്ന യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നിൽ വാഹനാപകടമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്തു. മാ‌‌ട്ടൂൽ സൗത്തിലെ മുഹമ്മദ് റാഷിദിനെയാണ് (36) പോലീസ് അറസ്റ്റ് ചെയ്തത്.

അപകടത്തിനിടയാക്കിയ ടിപ്പർ ലോറിയും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ഒന്നോ‌‌ടെയാണ് മടക്കര ഡാമിന് സമീപത്തെ മണിയെ മടക്കര ബസ് സ്റ്റോപ്പിന് സമീപത്തെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം രക്തത്തിൽ കുളിച്ച നിലയിലായിരുന്നു.

മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് നാട്ടുകാർ രംഗത്തു വരികയും മണിയുടെ സഹോദരൻ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെയുള്ളവ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരണകാരണം തെളിഞ്ഞത്. കണ്ണപുരം സിഐ ബാബുമോന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.