" ഓൺലൈൻ കുരുക്ക് '
Thursday, May 23, 2024 12:44 AM IST
സ്വന്തം ലേഖിക

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ അഡ്മിഷൻ സൈറ്റ് നാലാം ദിവസവും പണിമുടക്കിയതോടെ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ നൽകാനാകാതെ വിദ്യാർഥികൾ. നിരവധി വിദ്യാർഥികളാണ് കഴിഞ്ഞ നാലു ദിവസമായി ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനും പരീക്ഷകൾക്കും രജിസ്റ്റർ ചെയ്യാനുമാകാതെ വലഞ്ഞത്. കുറച്ച് നാളുകളായി ഓൺലൈൻ സംവിധാനം തകരാറാകുന്നത് പതിവായിരുന്നു. എന്നാൽ, കഴിഞ്ഞ ശനിയാഴ്ച മുതലാണ് സൈറ്റ് പൂർണമായും തടസപ്പെടാൻ തുടങ്ങിയത്. രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷ, നാലുവർഷ ബിരുദ പ്രവേശനം, ബിഎഡ് എന്നിവയുടെ രജിസ്ട്രേഷനാണ് ഇതോടെ തടസപ്പെട്ടത്.

വിദ്യാർഥികൾ വിവിധ അക്ഷയ കേന്ദ്രങ്ങളിലെത്തി അപേക്ഷ സമർപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് സൈറ്റ് തടസപ്പെട്ടിരിക്കുകയാണെന്ന് മനസിലായത്. സൈറ്റ് ഇടയ്ക്ക് പണിമുടക്കുന്നത് കൊണ്ട് അത് കാര്യമാക്കിയില്ലെന്നും തിങ്കളാഴ്ച വീണ്ടുമെത്തി അപേക്ഷ സമർപ്പിക്കാൻ നോക്കിയപ്പോഴാണ് സൈറ്റിന്‍റെ പ്രശ്നം പരിഹരിച്ചില്ലെന്ന് മനസിലായതെന്നും വിദ്യാർഥികൾ പറഞ്ഞു.

ഇതോടെ വിദ്യാർഥികളിൽ പലരും സർവകലാശാല അധികൃതരുമായി ബന്ധപ്പെട്ട് പരാതികൾ അറിയിച്ചു. ഉടൻ പരിഹരിക്കാമെന്നായിരുന്നു അധികൃതരുടെ മറുപടി. പ്രശ്നം പരിഹരിച്ചെന്ന് വിചാരിച്ച് ചൊവ്വാഴ്ചയും ബുധനാഴ്ചയും അപേക്ഷ സമർപ്പിക്കാനെത്തിയെങ്കിലും സൈറ്റ് തടസം മാറിയിരുന്നില്ല. സൈറ്റ് ഓപ്പൺ ആയപ്പോൾ ഇതുവഴി കുറച്ചുകുട്ടികൾ ഫീസ് അടച്ചെങ്കിലും ഇവർക്ക് ആർക്കും പ്രിന്‍റ് ലഭിച്ചില്ല. സർവകലാശാല അധികൃതരുമായി വിദ്യാർഥികൾ വീണ്ടും ഫോൺ മുഖാന്തരം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരും ഫോൺ എടുക്കുന്നില്ലെന്നും സർവകലാശാലയിൽ നേരിട്ട് എത്തിയവരോട് വ്യക്തമായ മറുപടി അധികൃതർ നൽകുന്നില്ലെന്നും വിദ്യാർഥികൾ പറയുന്നു. പല ബിരുദ പ്രോഗ്രാമുകളുടെയും പരീക്ഷാ തീയതി അടുത്തതോടെ രജിസ്ട്രേഷൻ ചെയ്യാനാകാതെയും പണം അടയ്ക്കാനാകാതെയും വിദ്യാർഥികൾ നട്ടം തിരിയുകയാണ്. സൈറ്റിന്‍റെ വേഗത കുറവാണ് പ്രശ്നത്തിന് കാരണം. വിദ്യാർഥികളുടെ എണ്ണം കൂടിയിട്ടും ഓൺലൈൻ സംവിധാനത്തിൽ മാറ്റം വരുത്താത്തതാണ് വെല്ലുവിളിയായത്. സാങ്കേതിക പ്രശ്നം പരിഹരിച്ച് ഉടൻ സൈറ്റ് പൂർവ സ്ഥിതിയിലാക്കുമെന്ന് സർവകലാശാല അധികൃതർ പറഞ്ഞു.

അപേക്ഷാ തീയതി നീട്ടി നൽകണം

യുജി അഡ്മിഷൻ അപേക്ഷയുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ പരിഹരിക്കാൻ ഉടനടി നടപടി വേണം. സെർവർ തകരാർ കാരണം നിരവധി വിദ്യാർഥികളാണ് അഡ്മിഷന് അപേക്ഷിക്കാൻ പ്രയാസപ്പെടുന്നത്. നെറ്റ് വർക്കിന്‍റെ ബാൻഡ് വിഡ്ത്ത് വർധിപ്പിക്കണം.

ഒപ്പം പണമടയ്ക്കാൻ ഒന്നിലധികം മാർഗങ്ങൾ സ്വീകരിക്കണം. പ്രയാസം നേരിട്ടവർക്ക് എഡിറ്റ്‌ ചെയ്യാനുള്ള അവസരമൊരുക്കാനും അപേക്ഷ തീയതി നീട്ടി നല്കി കൂടുതൽ സമയം അനുവദിക്കാനും യൂണിവേഴ്സിറ്റി ഇടപെടൽ ഉണ്ടാകണം. പ്ലസ് ടു വിന് ഗ്രേസ് മാർക്ക്‌ കൂട്ടിച്ചേർക്കാത്ത വിദ്യാർഥികൾക്ക് അഡ്മിഷൻ പ്രക്രിയയിൽ വെയിറ്റേജ് നല്കാനുള്ള നടപടി കൈക്കൊള്ളണം.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കെഎസ്‌യു നേതാക്കൾ വൈസ് ചാൻസലർ എസ്. ബിജോയ്‌ നന്ദനുമായി ഇന്ന് ചർച്ച നടത്തും.

അധികൃതർക്ക് കത്ത് നൽകി

ഓൺലൈൻ സംവിധാനത്തിന്‍റെ പ്രശ്നം പരി ഹരിക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്സിറ്റി അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്.

നാലു ദിവസങ്ങളിലായി സൈറ്റ് പൂർണമായി തടസപ്പെട്ടത് കൊണ്ട് തന്നെ അഡ്മിഷൻ തീയതി നീട്ടി നൽകണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് ഉടൻ സൈറ്റ് പഴയ സ്ഥിതിയിലാക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.