കെഎസ്‌യു കളക്‌ടറേറ്റ് മാർച്ചിൽ സംഘർഷം
Thursday, June 20, 2024 1:28 AM IST
കണ്ണൂര്‍: അധിക ബാച്ചുകള്‍ അനുവദിച്ച് മലബാറിലെ പ്ലസ് വണ്‍ സീറ്റ് വിഷയം അടിയന്തരമായി പരിഹരിക്കുക, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എഫ്‌വൈയുജിപി മുഴുവന്‍ സെമസ്റ്റര്‍ സിലബസും അടിയന്തരമായി പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്‌ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘർഷം.

ഡിസിസി ഓഫീസിൽനിന്ന് പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ കളക്‌ടറേറ്റിന് മുന്നില്‍ പ്രതിഷേധിക്കുകയും ബാരിക്കേഡ് തള്ളിമാറ്റാനും ശ്രമിച്ചു. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. 16 പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ജില്ലാ പ്രസിഡന്‍റ് എം.സി.അതുൽ, സംസ്ഥാന ജന.സെക്രട്ടറി ഫർഹാൻ മുണ്ടേരി, സംസ്ഥാന നിർവാഹക സമിതി അംഗം ആകാശ് ഭാസ്കരൻ, ജില്ലാ വൈസ് പ്രസിഡന്‍റുമാരായ മുഹമ്മദ് റാഹിബ്, അഷിത്ത് അശോകൻ, ഹരികൃഷ്ണൻ പാളാട്, രാഗേഷ് ബാലൻ, അർജുൻ കോറോം, ചാൾസ് സണ്ണി, ടി.പി. മുബാസ്, സുഫൈൽ സുബൈർ, സി.കെ. ഹർഷരാജ് തുടങ്ങി പതിനാറോളം പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി. മുഹമ്മദ് ഷമ്മാസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് യൂണിവേഴ്സിറ്റികളിൽ സിലബസ് പോലും ഇപ്പോൾ ഗഡുക്കളാക്കി നൽകുകയാണെന്നും മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങുന്നതിനോടുള്ള ഐക്യദാർഢ്യമാണ് വിദ്യാഭ്യാസ സിലബസും ഗഡുക്കളാക്കി മാറ്റിയതിലൂടെ വകുപ്പ് മന്ത്രി കാണിക്കുന്നതെന്നും പി.മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.

സിലബസുകൾ കൃത്യമായി നൽകാത്ത സർക്കാർ നടപടിയും യൂണിവേഴ്സിറ്റി നടപടികളും വിദ്യാർഥികളോടുള്ള വെല്ലുവിളിയാണ്.

വിദ്യാർഥികൾക്ക് ജീവിത ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള വഴികൾ തെരഞ്ഞെടുക്കാനുള്ള വിദ്യാഭ്യാസം പോലും സർക്കാർ നടപടികളിലൂടെ തകരുന്ന അവസ്ഥയാണെന്നും വിദ്യാർഥി വിരുദ്ധ നിലപാടുകൾ തുടരാനാണ് ഭാവമെങ്കിൽ മന്ത്രിമാരെ തെരുവിൽ കൈകാര്യം ചെയ്യാൻ വേണ്ടിവന്നാൽ ഞങ്ങളും മുഖ്യമന്ത്രിയുടെ ജീവൻ രക്ഷാമാർഗങ്ങളും രക്ഷാപ്രവർത്തനങ്ങളും എല്ലാം പുറത്തെടുക്കാൻ മടിക്കില്ലെന്നും ഷമ്മാസ് പറഞ്ഞു. കെഎസ് യു ജില്ലാ പ്രസിഡന്‍റ് എം.സി. അതുൽ അധ്യക്ഷത വഹിച്ചു.