മഞ്ഞക്കൊന്ന നിർമാർജനം : അവതാളത്തിൽ
Thursday, October 17, 2024 5:15 AM IST
കാട്ടിക്കളും: തോൻപെട്ടി വൈൽഡ് ലൈഫ് ഡിവിഷനിൽ മഞ്ഞക്കൊന്ന (സെന്ന) നിർമാർജനം അവതാളത്തിൽ. വയനാട് വന്യജീവി സങ്കേതത്തിൽ മുത്തങ്ങയിലും തോൽപെട്ടിയിലുമായി 5000 ടണ്‍ സെന്ന എച്ച്എൻഎൽ കന്പനിക്ക് കൊടുക്കാൻ ധാരണ ആയിരുന്നു.

ടണ്ണിന് 350 രൂപയാണ് കന്പനി സർക്കാരിന് നൽകേണ്ടത്. അതനുസരിച്ച് കന്പനി കരാർ നിശ്ചയിച്ച് പണി ആരംഭിച്ചിരുന്നു. 30 ഓളം ലോഡ് കയറി പോകുകയും ചെയ്തു. മുറിക്കുന്ന സെന്നയുടെ കുറ്റി ചെത്തി ഉണക്കുന്ന പ്രവൃത്തി ഫോറസ്റ്റ് ഡിപ്പാർട്ടുമെന്‍റ് തന്നെ ഇഡിസിക്കാരെ ഉപയോഗിച്ച് ചെയ്യിക്കുകയാണ്.

എന്നാൽ തോൽപെട്ടിയിൽ സെന്ന മുറിക്കുന്നതനുസരിച്ച് കുറ്റി ചെത്താൽ ആവശ്യമായ ഇഡിസിക്കാർ ഇല്ല എന്ന കാരണത്താൽ മുറിക്കൽ നിർത്തിവച്ചിരിക്കയാണ്. പുറമേ നിന്ന് തൊഴിലാളികളെ വയ്ക്കാൻ ഫണ്ടില്ല എന്നതാണ് കാരണം പറയുന്നത്.

സർക്കാരിലേക്കുള്ള തുക ഒഴിവാക്കി കൊടുത്താൽ കന്പനി തന്നെ മരം മുറിച്ച ശേഷം ചുവടുപറിച്ചു മാറ്റികൊടുക്കാം എന്ന് പറഞ്ഞിരുന്നു. ചുവടുചെത്തി ഉണക്കിയാൽ വേരിൽ നിന്നും നൂറ് കണക്കായി പുതിയ മുള വരുന്നത് ഒഴിവാകുകയും അശാസ്ത്രീയമായ ചുവട് ചെത്തലിന് വരുന്ന ചെലവും സർക്കാരിന് ഒഴിവായി കിട്ടും എന്നതുകൊണ്ട് മുന്പ് ഉണ്ടായിരുന്ന വൈൽഡ് ലെെഫ് വാർഡനുമായി കന്പനി ധാരണ ആയിരുന്നു. അദ്ദേഹം സ്ഥലം മാറി പോയി.


സെന്ന മുറിച്ച സ്ഥലത്ത് ധാരാളം പുല്ലും ചെടികളും മുളച്ചു വന്നതും കാട്ടുമൃഗങ്ങൾ കൂട്ടത്തോടെ മേഞ്ഞുനടക്കുന്നതും കാണാം. എന്നാൽ സെന്ന നിറഞ്ഞ പ്രദേശങ്ങളിൽ ഒരു ജീവജാലത്തിനും കയറാൻ കഴിയാതെ സൂര്യപ്രകാശം പോലും കടന്ന് ചെല്ലാതെ ഇരുളടഞ്ഞ് കിടക്കുകയാണ്. ഇപ്പോൾ സെന്ന പൂത്തുതുടങ്ങി.

കായ് ആയാൽ ലക്ഷകണക്കിന് അരികൾ വിണ് വീണ്ടും ശക്തി പ്രാപിക്കും. ഇപ്പോൾ തന്നെ വനമേഘലയുടെ 35 ശതമനവും സെന്ന വ്യാപിച്ചു കഴിഞ്ഞു.

ദീർഘവീക്ഷണമില്ലാത്ത നടപടിയിലൂടെ കാട്ടിൽ വന്യമൃഗങ്ങൾക്ക് ഭക്ഷണം കിട്ടാതെ കൃഷിസ്ഥലത്ത് ഇറങ്ങി കാർഷികവിളകൾ നശിപ്പിക്കയാണ്. സെന്ന നിർമാർജനത്തിന് കോടികൾ അനുവധിച്ചു എന്നുപറയുന്പോഴും വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ല.

കർണാടക സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ സെന്ന നിർമാർജനം നടത്തുന്പോൾ കേരളത്തിൽ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ സെന്ന വീണ്ടും വനത്തിൽ വ്യാപിക്കും.