ലോക ഭക്ഷ്യദിനം ആചരിച്ചു
Thursday, October 17, 2024 5:15 AM IST
കൽപ്പറ്റ: പ്രാദേശിക ഭക്ഷണ വൈവിധ്യവും ഭക്ഷണം ഉണ്ടാക്കുന്ന രീതികളും ഭക്ഷണ അറിവുകളും നഷ്ടപ്പെടുന്നത് സുസ്ഥിര ആരോഗ്യത്തിന് ഭീഷണി ആണെന്ന് ഡോ. ഷക്കീല പറഞ്ഞു.

ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ചു എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയം അങ്കണവാടി അധ്യാപികമാർക്കും സ്കൂൾ കുട്ടികൾക്കുമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു.

പട്ടിണി മാറ്റാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. എങ്കിലും പോഷക സുരക്ഷ കേരളം നേരിടുന്ന വെല്ലുവിളിയെന്ന് ഡോ. ഷക്കീല കൂട്ടിച്ചേർത്തു. സമീകൃതമായ ആഹാരത്തിലൂടെ മാത്രമേ പല രോഗങ്ങളെയും നിയന്ത്രിക്കാൻ സാധിക്കൂ എന്ന് ഡോ. വിപിൻ ദാസ് അഭിപ്രായപ്പെട്ടു. ജീവിത ശൈലീരോഗങ്ങളിൽ പലതും കേരളത്തിൽ കൂടുതൽ ആകുന്നതിന്‍റെ കാരണം തെറ്റായ ഭക്ഷണ ക്രമവും വൈവിധ്യത്തിലെ ശോഷണവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പരന്പരാഗത ഭക്ഷണ രീതികളെ ശാസ്ത്രീയമായി മനസിലാക്കേണ്ടതിന്‍റെ ആവശ്യം ജോസഫ് ജോണ്‍ എടുത്തു പറഞ്ഞു.


കൽപ്പറ്റ ബ്ലോക്കിലെ വിവിധ സ്കൂളുകളിൽ നിന്നും അങ്കണവാടികളിൽ നിന്നുമുള്ള വിദ്യാർഥികൾ അവരുടെ സ്കൂളിൽ ഉണ്ടാക്കിയ വിവിധ പച്ചക്കറി വൈവിധ്യവുമായി പരിപാടിയിൽ പങ്കെടുത്തു.

വിവിധയിനം ഇലക്കറികൾ കൊണ്ടുണ്ടാക്കിയ വിവിധങ്ങളായ തോരനും അവിയലും തുടങ്ങി നിരവധി മൂല്യവർധിത ഉത്പന്നങ്ങൾ പരിപാടിയിൽ പ്രദർശിപ്പിക്കുകയും അവ ഉണ്ടാക്കുന്ന രീതികൾ പഠിപ്പിക്കുകയും ചെയ്തു. എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയം മേധാവി ഡോ. ഷക്കീല പരിപാടി ഉദ്ഘാടനം ചെയ്തു. അർച്ചന ഭട്ട് പദ്ധതി വിശദീകരിക്കുകയും ഡോ. സാബു വിഷയം അവതരിപ്പിക്കുകയും ചെയ്തു. ബാലൻ, സുജിത് എന്നിവർ പ്രസംഗിച്ചു.