വാഹനം തടഞ്ഞ് നിർത്തി മർദിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതായി പരാതി
Thursday, October 17, 2024 5:15 AM IST
മാനന്തവാടി: വാഹനം തടഞ്ഞ് നിർത്തി മർദിക്കുകയും 60000ത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തതായി പരാതി. മാനന്തവാടി വള്ളിയൂർക്കാവ് ചക്കര നിസാറാണ് ഇതു സംബന്ധിച്ച് താമരശേരി പോലീസിൽ പരാതി നൽകിയത്.

കോഫി വർക്സ് ഉടമയായ നിസാർ കോഴിക്കോട് നിന്നു കടയിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങി തിരിച്ച് വരുന്പോൾ തിങ്കളാഴ്ച രാത്രി ഓടെയാണ് ആക്രമണം നടന്നത്. അടിവാരത്ത് നിന്നു താമരശേരി ചുരത്തിലെ നാലാം വളവിലേക്കുള്ള ബദൽ പാതയിലെ വിജനമായ സ്ഥലത്ത് കാറിലെത്തിയ സംഘം വാഹനം തടഞ്ഞ് നിർത്തി അസഭ്യം പറയുകയും പിന്നീട് നിസാറിന്‍റെ വാഹനത്തിൽ മനപൂർവം ഏതിരേ വന്ന വാഹനം തട്ടിക്കുകയുമായിരുന്നു. ഒരു സ്ത്രീ ഉൾപ്പെടെ നാല് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.


വാഹനത്തിൽ നിന്നു ഇറങ്ങി വന്ന പുരുഷൻമാർ റോഡിലേക്ക് വലിച്ചിറക്കി മർദിക്കുകയും കൈയിലുണ്ടായിരുന്ന വാച്ച് തട്ടിയെടുക്കാൻ ശ്രമിക്കുകയും ഇത് പരാജയപ്പെട്ടതോടെ പാന്‍റിന്‍റെ പോക്കറ്റിലുണ്ടായിരുന്ന പണം ബലമായി എടുക്കുകയുമായിരുന്നു. രക്ഷിക്കണമെന്നാവശ്യപ്പെട്ട നിസാറിന്‍റെ ശബ്ദംകേട്ട് പരിസരവാസികൾ എത്തിയതോടെ സംഘം കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. താമരശേരി പോലീസ് കേസേടുത്ത് അന്വേഷണം ആരംഭിച്ചു.