ദേശീയപാതയോരത്ത് ഭീഷണിയായി അപകടാവസ്ഥയിലുള്ള മരങ്ങൾ
Sunday, July 7, 2024 5:38 AM IST
സുൽത്താൻബത്തേരി: ദേശീയപാതയോരത്ത് അപകടാവസ്ഥയിലുള്ള മരങ്ങൾ വാഹനങ്ങൾക്കും കച്ചവടസ്ഥാപനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായി. മുത്തങ്ങ പഴയ വാണിജ്യനികുതി ചെക്പോസ്റ്റിന് സമീപമാണ് ഉണങ്ങിയതടക്കം മരങ്ങൾ അപകടാവസ്ഥയിലുള്ളത്. പാതയോരത്തെ കൂറ്റൻ പൂമരം റോഡിലേക്ക് ചാഞ്ഞാണ് നിൽക്കുന്നത്.

ഇതിന്‍റെ ശിഖരം നെടുകെ പിളർന്ന് അവസ്ഥയിലാണ്. ശക്തമായ കാറ്റടിച്ചാൽ നിലംപതിക്കും. മരത്തിനു സമീപം കച്ചവടസ്ഥാപനങ്ങളുണ്ട്. ത്രീഫെയ്സ് ഇലക്ട്രിക് ലൈൻ കടന്നുപോകുന്നതും ഇതിലേയാണ്. അപകടാവസ്ഥയിലായ മരങ്ങൾ വെട്ടിനീക്കണമെന്നു റവന്യൂ, വനം അധികാരികളോട് പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്ന് പ്രദേശവാസികൾ പറയുന്നു.