അന്പുകുത്തി-കോട്ടൂർ റോഡ് : വ്യക്തിഹത്യ നടത്തുന്നുവെന്ന് അന്പലവയൽ പഞ്ചായത്ത് പ്രസിഡന്‍റ്
Sunday, July 7, 2024 5:38 AM IST
കൽപ്പറ്റ: അന്പുകുത്തി-കൃഷ്ണപുരം-കല്ലേരി-കോട്ടൂർ പിഎംജിഎസ് വെെ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് തത്പര കക്ഷികൾ വ്യക്തിഹത്യ ചെയ്യുന്നതായി അന്പലവയൽ പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ. ഹഫ്സത്ത് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

രണ്ട് വ്യക്തികൾ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത് റോഡ് പ്രവൃത്തി തുടങ്ങാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചതായി അവർ പറഞ്ഞു. പഞ്ചായത്ത് ഭരണസമിതിൽ താൻ പ്രതിനിധാനം ചെയ്യുന്നതാണ് കോട്ടൂർ പ്രദേശം ഉൾപ്പെടുന്ന പത്താം വാർഡ്.

2020ൽ യുഡിഎഫ് പഞ്ചായത്ത് ഭരിക്കുന്പോൾ തയാറാക്കിയതാണ് 8.7 കിലോമീറ്റർ ദൈർഘ്യമുള്ള അന്പുകുത്തി-കോട്ടൂർ റോഡ് അലൈൻമെന്‍റും ഡിപിആറും. കല്ലേരിക്കടുത്ത് തോമാട്ടുചാലിൽ റോഡ് അവസാനിക്കുന്ന വിധത്തിലാണ് ഡിപിആർ. എന്നാൽ കോട്ടൂരിൽ അവസാനിക്കുന്ന വിധത്തിൽ തയാറാക്കിയ അലൈൻമെന്‍റിലും ഡിപിആറിലും പഞ്ചായത്ത് പ്രസിഡന്‍റ് എന്ന നിലയിൽ താൻ ഇടപെട്ട് മാറ്റം വരുത്തിയെന്നാണ് ചിലർ ആരോപിക്കുന്നത്.

ഇതിൽപ്പെട്ടവരാണ് റോഡ് പ്രവൃത്തി കോട്ടൂരിൽ അവസാനിക്കുന്ന വിധത്തിലാകുന്നതിന് ഉത്തരവ് തേടി ഹൈക്കോടതിയെ സമീപിച്ചത്. റോഡ് നിർമാണത്തിന് ടെൻഡർ കഴിഞ്ഞ് എഗ്രിമെന്‍റ് വയ്ക്കാനിരിക്കേയാണ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. കേസ് തീർപ്പാകാതെ പ്രവൃത്തി തുടങ്ങാനാകില്ല.


കേസ് തീരാൻ ചിലപ്പോൾ വർഷങ്ങളെടുക്കും. രാഷ്ട്രീയ പകപോക്കലാണ് കേസിനു പിന്നിലുള്ളവരുടെ ലക്ഷ്യം. കല്ലേരിയിൽനിന്നു കോട്ടൂരിലേക്കുള്ള റോഡിന് ആറു മീറ്റർ വീതിയും 670 മീറ്റർ നീളവുമാണ് ഉള്ളത്. എന്നാൽ കല്ലേരിയിൽനിന്നു തോമാട്ടുചാലിലേക്കുള്ള 1.75 കിലോമീറ്റർ റോഡിന് എട്ട് മീറ്റർ വീതിയുണ്ട്.

തോമാട്ടുചാലിൽ അവസാനിക്കുന്ന വിധത്തിൽ പ്രവൃത്തി നടത്തുന്നതാണ് കൂടുതൽ ആളുകൾക്ക് പ്രയോജനപ്പെടുക. കല്ലേരി-കോട്ടൂർ റോഡ് റീ ടാറിംഗിന് പഞ്ചായത്ത് എട്ടര ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. അന്പുകുത്തി-കോട്ടൂർ റോഡിന്‍റെ ടെൻഡർ അഞ്ചുതവണ വിളിച്ചിട്ടും പ്രവൃത്തി ഏറ്റെടുക്കാൻ കരാറുകാർ തയാറായില്ല.

ഈ അവസരത്തിൽ പ്രവൃത്തി ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ട അധികാരികളെ സമീപിച്ചിരുന്നു. ഇതിനെയാണ് അലൈൻമെന്‍റും ഡിപിആറും മാറ്റി തയാറാക്കിക്കുന്നതിനുള്ള ഇടപെടലായി ചിലർ ദുർവ്യാഖ്യാനം ചെയ്യുന്നത്.

ഹൈക്കോടതിയിലുള്ള കേസ് പിൻവലിക്കാൻ ഹർജി ഫയൽ ചെയ്തവരും അവർക്കു പിന്നിൽ പ്രവർത്തിച്ചവരും തയാറാകുന്നതാണ് നാടിന്‍റെ നൻമയ്ക്കു ആവശ്യമെന്നും പ്രസിഡന്‍റ് പറഞ്ഞു. സിപിഎം തോമാട്ടുചാൽ ലോക്കൽ സെക്രട്ടറി ഇ.എം. അബ്ദുൾ ഗഫൂർ ഒപ്പമുണ്ടായിരുന്നു.