മണ്ണുഞ്ഞി-കൂടരഞ്ഞി റോഡ് തകർന്നത് യാത്രക്കാർക്കു ദുരിതമായി
Friday, October 18, 2024 2:57 AM IST
തിരുവന്പാടി: മണ്ണുഞ്ഞി -കൂടരഞ്ഞി റോഡ് തകർന്നതു യാത്രക്കാർക്കു ദുരിതമായി. കൂടരഞ്ഞി, തിരുവന്പാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് കൂടരഞ്ഞിയിലേക്കുള്ള ബൈപാസ് ആയി ഉപയോഗിക്കാൻ കഴിയും. മൂന്നു കിലോമീറ്റർ ദൂരമുള്ള ഈ റോഡിന്‍റെ ഒന്നര കിലോമീറ്റർ തിരുവന്പാടി പഞ്ചായത്തിലും ഒന്നര കിലോമീറ്റർ കൂടരഞ്ഞി പഞ്ചായത്തിലുമാണ് സ്ഥിതി ചെയ്യുന്നത്.

കക്കുണ്ട് -മറിയപ്പുറം റോഡിൽനിന്ന് ആരംഭിച്ച് മണ്ണുഞ്ഞി വഴി കൂടരഞ്ഞി പഞ്ചായത്ത് ഓഫിസിനു സമീപം എത്തുന്നതാണ് റോഡിൽ തിരുവന്പാടി പഞ്ചായത്ത് അതിർത്തിയിൽ ഒരു വാഹനത്തിന് കഷ്ടിച്ചു കടന്നുപോകാനുള്ള വീതിയാണുള്ളത്. കൂടരഞ്ഞി പഞ്ചായത്ത് അതിർത്തിയിൽ റോഡിന് കുറെക്കൂടി വീതിയുണ്ട്.

മറിയപ്പുറം റോഡിൽനിന്നു ആരംഭിക്കുന്ന മണ്ണുഞ്ഞി ജംഗ്ഷനിൽ തോടിനു മുകളിൽ കലുങ്ക് ഉയർത്തി കഴിഞ്ഞ വർഷം റോഡ് നവീകരിച്ചിരുന്നു. ഈ ഭാഗത്ത് റോഡ് ഉയർന്നാണ് സ്ഥിതി ചെയ്യുന്നത്. ഇരുവശത്തും നല്ല താഴ്ചയാണ്. ഒരു വർഷത്തിനുള്ളിൽ എട്ടു വാഹനാപകടങ്ങളാണ് ഇവിടെ ഉണ്ടായത്. സുരക്ഷാ ഭിത്തിയോ കൈവരിയോ ഈ ഭാഗത്ത് ഇല്ല. മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടില്ല.

റോഡിന്‍റെ പല ഭാഗത്തും ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ടു. തിരുവന്പാടി പഞ്ചായത്ത് അതിർത്തിയിൽ തോടിന്‍റെ കരയിലൂടെയാണ് റോഡ് കടന്നു പോകുന്നത്. പല ഭാഗത്തും തോട് ഇടിഞ്ഞ് റോഡിന്‍റെ വീതി കുറഞ്ഞ് അപകട നിലയിലാണ്. നാട്ടുകാർ കമുകിൻതടി കൊണ്ട് താൽക്കാലിക സുരക്ഷാവേലി സ്ഥാപിച്ചിട്ടുണ്ട്. റോഡിന്‍റെ വലതു വശം ഉയർന്ന പ്രദേശം ആയതിനാൽ ഇവിടെ നിന്നും പോക്കറ്റ് റോഡുകളിലൂടെ വെള്ളം കുത്തിയൊഴുകി എത്തുന്നതും റോഡ് തകരുന്നതിനു കാരണമാകുന്നുണ്ട്. കൂടരഞ്ഞി പഞ്ചായത്ത് അതിർത്തിയിലും റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. പഞ്ചായത്ത് ഓഫിസ് പരിസരത്തുനിന്ന് റോഡ് ആരംഭിക്കുന്ന ഭാഗത്ത് ഓവുചാൽ ഇല്ലാത്തതിനാൽ റോഡിലൂടെ വെള്ളം കുത്തിയൊഴുകയാണ്. വാർഡ് അംഗം റോസിലി ജോസ് സ്വന്തം കയ്യിൽനിന്ന് പണം എടുത്താണ് റോഡിന്‍റെ ഈ ഭാഗത്തെ കുറച്ച് സ്ഥലത്ത് ക്വാറി വെയ്സ്റ്റ് ഇട്ട് തൽക്കാലത്തേക്കു ഗതാഗതയോഗ്യമാക്കിയത്.


സർക്കാർ പഞ്ചായത്ത് പദ്ധതികളുടെ ഫണ്ട് വെട്ടിക്കുറച്ചതാണു ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു തിരിച്ചടിയായത്.

തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി തോടിന്‍റെ സൈഡ് കെട്ടുന്നതിന് പദ്ധതി തയാറാക്കിയിരുന്നു. എന്നാൽ, 2022 മുതൽ ഇത്തരം പദ്ധതികളുടെ ഫണ്ട് അനുവദിക്കുന്നില്ല. പഞ്ചായത്തിന്‍റെ ഫണ്ട് ഉപയോഗിച്ച് റോഡ് ഗതാഗതയോഗ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലിസി മാളിയേക്കൽ പറഞ്ഞു.

കൂടരഞ്ഞി പഞ്ചായത്ത് റോഡിന്‍റെ നവീകരണത്തിന് 17 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതുകൊണ്ട് നവീകരണം പൂർത്തിയാവില്ല. മറ്റു ഫണ്ടിനു വേണ്ടി ശ്രമിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പദ്ധതികളിൽനിന്ന് കൂടി സഹായം കിട്ടുമോ എന്നും ശ്രമിക്കുന്നുണ്ടെന്നും റോസിലി ജോസ് പറഞ്ഞു.