പള്ളിപ്പടി-തോട്ടുമൊഴി റോഡ് തകർന്നു; നടപടിയില്ലെങ്കിൽ സമരമാരംഭിക്കുമെന്നു നാട്ടുകാർ
Friday, October 18, 2024 2:57 AM IST
തിരുവന്പാടി: പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയിൽ അഞ്ചു വർഷം ഗ്യാരണ്ടിയോടെ നിർമാണം നടത്തിയ പള്ളിപ്പടി-തോട്ടുമൊഴി റോഡ് തകർന്നിട്ട് ഒരു വർഷമായിട്ടും നന്നാക്കാൻ നടപടിയെടുക്കാതെ അധികൃതർ. വരകിൽപടി കയറ്റത്തിലാണ് റോഡ് കൂടുതലായി പൊളിഞ്ഞത്.

നാലു ബസുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളാണ് നിത്യേന ഇതിലെ കടന്നു പോകുന്നത്. അടുത്ത വർഷം റോഡിന്‍റെ അറ്റകുറ്റപ്പണി കാലാവധി അവസാനിക്കും. എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ ജനകീയ പ്രക്ഷോഭം നടത്താനാണ് നാട്ടുകാരുടെ തീരുമാനം. കോടഞ്ചേരി പഞ്ചായത്തിൽ ഉൾപ്പെട്ട തോട്ടുമുഴി അങ്ങാടിയിലെ ഹൈമാസ് ലൈറ്റ് കേടായിട്ട് മാസങ്ങളായെങ്കിലും പരിഹാര നടപടികൾ സ്വീകരിച്ചിട്ടില്ല. നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർക്കു കുലുക്കമില്ല. അടിയന്തരമായി അധികൃതർ ഈ കാര്യത്തിൽ നടപടി എടുക്കണമെന്ന് പ്രദേശവാസിയായ ഗിരീഷ് ആവശ്യപ്പെട്ടു.


പള്ളിപ്പടി- ബഥാനിയ - പൊന്നാങ്കയം റോഡിൽ നിർമ്മിച്ച കലുങ്കിന്‍റെ ഒരു വശം ഇടിഞ്ഞ് താഴ്ന്നതിനാൽ വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്. ഈ വിഷയവും അധികൃതർ പരിഹരിക്കണമെന്ന് ഗിരീഷ് ആവശ്യപ്പെട്ടു.