വിദ്യാർഥികൾക്കായി ബഹിരാകാശ പ്രദർശനം ആരംഭിച്ചു
Wednesday, October 16, 2024 4:07 AM IST
കോഴിക്കോട്: വിദ്യാർഥികൾക്ക് വേണ്ടിയുള്ള മൂന്നു ദിവസത്തെ ബഹിരാകാശ സംബന്ധിയായ പ്രദർശനം കോഴിക്കോട് മേഖലാ ശാസ്ത്രകേന്ദ്രം ആൻഡ് പ്ലാനറ്റേറിയത്തിൽ തുടങ്ങി. ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്‍റെ (ഐഎസ്ആർഒ) ചരിത്രവും സ്ഥാപനത്തിന്‍റെ വളർച്ചയിലെ സുപ്രധാന നാഴികക്കല്ലുകളും പ്രതിപാദിക്കുന്ന പ്രദർശനമാണ് ഒരുക്കിയിട്ടുള്ളത്. വിവിധ മോഡലുകൾ, പോസ്റ്ററുകൾ, വീഡിയോ എന്നിവയിലൂടെയാണ് ചരിത്രനേട്ടങ്ങൾ വിശദീകരിക്കുന്നത്.

ഇന്ത്യയിൽ തദ്ദേശീയമായി നിർമിച്ചു വിക്ഷേപിച്ച ആദ്യത്തെ റോക്കറ്റായ രോഹിണി-75 ന്‍റെ മാതൃക, എസ്എൽവി മുതൽ എസ്എസ്എൽവി വരെയുള്ള സാറ്റലൈറ്റ് ലോഞ്ചിംഗ് വെഹിക്കിളിന്‍റെ വിവിധ മാതൃകകൾ, ആര്യഭട്ടയുടെ മാതൃക, ഐഎസ്ആർഒ ഏറ്റെടുത്ത സുപ്രധാന പദ്ധതികളായ ചന്ദ്രയാൻ-1, ഗഗൻയാൻ, എജുസാറ്റ് തുടങ്ങിയവയുടെ സംക്ഷിപ്ത വിവരങ്ങൾ, എങ്ങനെയാണ് ഉപഗ്രഹം ഭൂമിയെ ചുറ്റുന്നത്,


സാറ്റലൈറ്റിന്‍റെ പ്രവർത്തനരീതികൾ, റിമോട്ട് സെൻസിംഗ് സാറ്റലൈറ്റുകൾ തുടങ്ങിയവ പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. മുൻ രാഷ്‌്ട്രപതിയും രാജ്യം കണ്ട മികച്ച ബഹിരാകാശ ശാസ്ത്രജ്ഞനുമായ എ.പി.ജെ. അബ്ദുൽ കലാമിന്‍റെ ജന്മവാർഷികത്തോടനുബന്ധിച്ച് ഒരുക്കിയ പ്രദർശനം ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ ബഹിരാകാശ രംഗത്തെ ശാസ്ത്രജ്ഞർ ലോകത്തിലെ തന്നെ ഏറ്റവും മികച്ചവർ ആണെന്ന് ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടി. കോഴിക്കോട് സെന്‍റ് വിൻസെന്‍റ് കോളനി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ പവലിയൻ സന്ദർശിച്ചു.

പരിപാടിയിൽ കോഴിക്കോട് മേഖലാ ശാസ്ത്ര കേന്ദ്രം ആൻഡ് പ്ലാനറ്റേറിയം പ്രോജക്റ്റ്‌ കോ ഓർഡിനേറ്റർ എം.എം.കെ. ബാലാജി, ഐഎസ്ആർഒയിലെ റിട്ട. ശാസ്ത്രജ്ഞൻ ഇ.കെ. കുട്ടി, കെ. ബിനോജ് തുടങ്ങിയവർ പങ്കെടുത്തു.