റോഡരികിൽ മാലിന്യം തള്ളിയ സംഭവം; സ്വകാര്യ വ്യക്തിക്ക് പിഴ ചുമത്തി കാരശേരി പഞ്ചായത്ത്
Friday, October 18, 2024 2:57 AM IST
മുക്കം: കാരശേരി പഞ്ചായത്തിലെ അഞ്ചാം വാർഡിലെ മരഞ്ചാട്ടി- കുന്തംചാരി- കൂട്ടക്കര റോഡരികിൽ ഉപയോഗിച്ച പാന്പേഴ്സ് ഉൾപ്പെടെയുള്ള മാലിന്യം തള്ളിയ സംഭവത്തിൽ പതിനായിരം രൂപ പിഴ ഈടാക്കി കാരശേരി ഗ്രാമപഞ്ചായത്ത്. മാലിന്യം നീക്കി സ്ഥലം പൂർവ സ്ഥിതിയിലാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

തിങ്കളാഴ്ച പുലർച്ചെയാണ് റോഡരികിലെ വിജനമായ സ്ഥലത്ത് പത്തോളം ചാക്ക് പാന്പേഴ്സ് ഉൾപ്പെടെയുള്ള മാലിന്യം തള്ളിയത് പ്രദേശവാസികളുടെ ശ്രദ്ധയിൽ പെട്ടത്. നാട്ടുകാർ കാരശേരി പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയതിനെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചു. പക്ഷെ മാലിന്യം തള്ളിയവരെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.


പിന്നീട് പ്രദേശവാസികൾ തന്നെ മാലിന്യം വിശദമായി പരിശോധിച്ചപ്പോഴാണ് മാലിന്യത്തിന്‍റെ ഉറവിടം കണ്ടെത്തിയത്. പ്രദേശത്ത് മാലിന്യം തള്ളുന്നതും സാമൂഹ്യ വിരുദ്ധ ശല്യവും പതിവായതോടെ പ്രദേശവാസികൾ ഇവിടെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാഇ ഈ ബോർഡിന് അടുത്ത് തന്നെയാണ് വൻ തോതിൽ മാലിന്യം തള്ളുന്നത്.