ചക്കിട്ടപാറയിൽ പൊതുകിണറുകളിൽ മാലിന്യം : കുടിവെള്ളത്തിനായി നെട്ടോട്ടം
Wednesday, October 16, 2024 4:07 AM IST
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിലെ പൊതു കിണറുകളിൽ മാലിന്യം നിറഞ്ഞതിനാൽ കുടിവെള്ളത്തിനായി കുടുംബങ്ങൾ നെട്ടോട്ടത്തിൽ. പഞ്ചായത്ത് പതിനൊന്നാം വാർഡിലാണ് ചക്കിട്ടപാറ പഞ്ചായത്ത് ഓഫീസടക്കമുള്ള പ്രധാന കാര്യാലയങ്ങളും കൃഷി ഭവൻ ഉൾപ്പടെയുള്ള ഉപ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നത്. പക്ഷെ എവിടേയും ശുദ്ധ ജലമില്ല.

പഞ്ചായത്തു കിണറിലെ വെള്ളം ഉപയോഗയോഗ്യമല്ലെന്നു ആരോഗ്യ വകുപ്പ് മൂന്നു മാസം മുമ്പ് പരിശോധിച്ച്‌ റിപ്പോർട്ട് ചെയ്തു. ഇതോടെ കോമ്പൗണ്ടിനുള്ളിൽ പ്രവർത്തിച്ചിരുന്ന സിഡിഎസിന്‍റെ വനിതാ ഹോട്ടൽ പൂട്ടി. 30 രൂപക്ക് ഊൺ കഴിക്കാൻ ഇവിടെ നിരവധി പേർ എത്തിയിരുന്നതാണ്.

വിവിധ സ്ഥാപനങ്ങളിലുള്ളവർ ശുദ്ധ ജലത്തിനായി ഇപ്പോൾ മറ്റു മാർഗങ്ങൾ തേടുകയാണ്. ഇതേ വാർഡിൽ പെട്ട പെരുവണ്ണാമൂഴി വാഞ്ചു കോളനി ഭാഗത്തെ പഞ്ചായത്തു കിണറിനും ഇതേ സ്ഥിതിയാണ്. കിണർ ജലം മലിനമായിരിക്കുന്നു. ഇ- കോളിന്‍റെ അളവ് ക്രമാധീതമാണെന്നാണ് വിവരം. പന്ത്രണ്ടോളം വീട്ടുകാർ ഈ കിണറിൽ പമ്പുകൾ സ്ഥാപിച്ച് നിത്യോപയോഗത്തിനായി ജലം ശേഖരിച്ചിരുന്നതാണ്.


വെള്ളം മലിനമായതോടെ ഈ കുടുംബങ്ങളും ദുരിതത്തിലാണ്. പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പഞ്ചായത്തധികൃതരും ആരോഗ്യ വകുപ്പുദ്യോഗസ്ഥരും കുറ്റകരമായ അനാസ്ഥ പുലർത്തുകയാണെന്നു ആരോപണം ഉയരുന്നുണ്ട്.

പതിനൊന്നാം വാർഡിൽ തന്നെയാണ് പെരുവണ്ണാമൂഴി സർക്കാർ കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. പരാതി എത്തിയാൽ പഞ്ചായത്തിനു നോട്ടീസ് കൊടുക്കുന്നതിനപ്പുറം ഒരു നടപടിയും ആരോഗ്യ വകുപ്പുദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.

പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ ചിപ്പി മനോജ് ദീപികയോട് പറഞ്ഞു.