തിരുവന്പാടി പുന്നക്കലിൽ കാട്ടാനയിറങ്ങി; വ്യാപകമായി കൃഷി നശിപ്പിച്ചു
Thursday, October 17, 2024 4:36 AM IST
തിരുവമ്പാടി: തിരുവന്പാടി പുന്നക്കലിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. പുന്നക്കൽ ചളിപ്പൊയിൽ ഓളിക്കൽ ഭാഗം കൊച്ചു പറമ്പിൽ ജോളി, പള്ളിവിള ശംസു, മാതാളിക്കുന്നേൽ ബാജി, മൂഴിക്കൽ ഷാജി, വാഴാങ്കൽ ജോർജ്, കൊച്ചാനി ഷിബു എന്നിവരുടെ കൃഷിയാണ് കാട്ടാന നശിപ്പിച്ചത്.

വാഴ, തെങ്ങ് തുടങ്ങിയവയാണ് കാട്ടാന നശിപ്പിച്ചത്. ജനവാസ മേഖലയിൽ തുടർച്ചയായി കാട്ടാനയിറങ്ങുന്നതിൽ ആശങ്കയിലാണ് കർഷകർ.


പ്രദേശം സിപിഐ മണ്ഡലം സെക്രട്ടറി കെ. ഷാജി കുമാർ, കിസാൻ സഭ മണ്ഡലം പ്രസിഡന്‍റ് ടി.ജെ. റോയി, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ജോഷി ജോസഫ്, എൻ.എസ്. ഗോപിലാൽ, പി.സി. ഡേവിഡ്, ദീപ്തി ജോഷി എന്നിവർ സന്ദർശിച്ചു. കർഷകർക്ക് ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.