മുഖ്യ സൂത്രധാരനെ തെരയുന്നു; വ്യാജ സ്വർണം വിറ്റു പണം തട്ടിയ പ്രതി അറസ്റ്റിൽ
Friday, October 18, 2024 2:57 AM IST
പേരാന്പ്ര: വ്യാജ സ്വർണം വിറ്റു പണം തട്ടിയ പ്രതി പേരാന്പ്ര പോലീസിന്‍റെ പിടിയിൽ. മുഖ്യ സൂത്രധാരനെ തെരയുന്നു. ബാലുശേരി എരമംഗലം ചെറുവക്കാട്ട് കൈലാസി (22)നെയാണ് പിടികൂടിയത്. മുഖ്യ സൂത്രധാരൻ പാലേരി വലിയ വീട്ടുമ്മൽ ആകാശി (22) നെയാണ് പിടികിട്ടാനുള്ളത്.

പേരാന്പ്രയിലെ സ്വർണ വ്യാപാര സ്ഥാപനത്തിൽ രണ്ടു പവൻ തൂക്കം വരുന്ന വ്യാജ സ്വർണ വള നൽകിയാണ് പ്രതികൾ ഒരു ലക്ഷത്തിൽപരം രൂപ തട്ടിയത്. കഴിഞ്ഞ 27 നായിരുന്നു സംഭവം. സ്വർണം കണ്ടപ്പോൾ തന്നെ സ്ഥാപനത്തിൽ ഉള്ളവർക്ക് സംശയം തോന്നി. പക്ഷെ ഉരച്ചു നോക്കിയപ്പോഴും കാരറ്റ് അനലൈസറിൽ പരിശോധിച്ചപ്പോഴും സ്വർണം തന്നെയെന്നാണ് കാണിച്ചത്.


916 സീൽ ഉള്ളതും പരിഗണിച്ച് പണം നൽകി. പിന്നീട് ഉരുക്കി നോക്കിയപ്പോഴാണു ഉരുപ്പടി വ്യാജമാണെന്ന് മനസിലായത്. തുടർന്ന് പേരാന്പ്ര പൊലിസിൽ പരാതി നൽകുകയായിരുന്നു. പേരാന്പ്ര ഡിവൈഎസ്പി വി.വി.ലതീഷ്, ഇൻസ്പെക്ടർ ജംഷിദ് എന്നിവരുടെ നിർദേശ പ്രകാരം എസ്ഐ സജി അഗസ്റ്റിന്‍റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം തുടങ്ങിയപ്പോഴേക്കും പ്രതികൾ മുങ്ങിയിരുന്നു. കൈലാസ് ബാലുശേരിയിൽ എത്തിയപ്പോൾ പിടികൂടുകയായിരുന്നു. പേരാന്പ്ര കോടതി ഇയാളെ റിമാൻഡ് ചെയ്തു.