ബ്ലോക്ക് ഭരണസമിതി യോഗത്തിൽനിന്ന് യുഡിഎഫ് അംഗങ്ങൾ ഇറങ്ങിപോയി
Friday, October 18, 2024 2:57 AM IST
നാദാപുരം: നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ യോഗ്യതയില്ലാത്തവരെ നിയമിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽനിന്ന് യുഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയി.

ആശുപത്രിയിൽ സെക്യൂരിറ്റി നിയമനം നടത്താൻ ഒക്ടോബർ ഒൻപതിന് എച്ച്എംസി യോഗ തീരുമാന പ്രകാരം അഭിമുഖം നടത്തിയിരുന്നു. എന്നാൽ, റാങ്ക് ലിസ്റ്റ് തയ്യാറാക്കാതെ വഴി വിട്ട് നിയമനം നടത്താനാണ് നീക്കം നടത്തുന്നതെന്ന് യുഡിഎഫ് ആരോപിക്കുന്നു. കുടുംബാരോഗ്യ വകുപ്പിന്‍റെ 2021 ലെ ജിഒ (ആർ.ടി)1735 ഉത്തരവ് പ്രകാരം ആശുപത്രികളിൽ പ്രത്യേകിച്ച് ഒപി ഡിപ്പാർട്ട്മെന്‍റിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കേണ്ടത് വിമുക്തഭടന്മാരിൽ നിന്നായിരിക്കണം എന്ന് വ്യവസ്ഥയുണ്ട്.

എച്ച്എംസി നിയമിക്കുകയാണെങ്കിലും വിമുക്ത ഭടന്മാരായിരിക്കണമെന്ന് പ്രത്യേകം ഉത്തരവിലുണ്ട്. ചട്ടങ്ങൾ മറികടന്നുള്ള നിയമനം അംഗീകരിക്കില്ലെന്നാണ് യുഡിഎഫ് നിലപാട്. ബ്ലോക്ക് ഓഫീസിന് മുന്നിൽ നടന്ന യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധസമരം നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. അഡ്വ. എ. സജീവ് അധ്യക്ഷത വഹിച്ചു. വാണിമേൽ പഞ്ചായത്ത്പ്രസിഡന്‍റ്് പി. സുരയ്യ, ചെക്യാട് പഞ്ചായത്ത് പ്രസിഡന്‍റ് നസീമ കൊട്ടാരത്തിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.എച്ച്. നജ്മാബീവി, നജ്മാ യാസർ, കെ.ദ്വര,സുഹറ തണ്ടാന്‍റെവിട എന്നിവർ പങ്കെടുത്തു.


കഴിഞ്ഞ ദിവസം രാത്രി ഏഴര മണിയോടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സിംഗ് ഓഫീസറെ ജനപ്രതിനിധിയും എച്ച്എംസി മെന്പർമാരും ചേർന്ന് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി ഉയർന്നിരുന്നു. മുന്പ് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ ഡ്യൂട്ടിക്കെത്തിയതിന്‍റെ നിജസ്ഥിതി ആശുപത്രിയിലെ മറ്റ് ജീവനക്കാർ അന്വേഷിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. അല്പ സമയത്തിനകം ജനപ്രതിനിധിയും എച്ച്എംസി മെന്പർമാരും സ്ഥലത്തെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിംഗ് ഓഫിസറെ ഭീഷണിപ്പെടുത്തി സംസാരിച്ചതായാണ് പരാതി. ആശുപത്രിയിൽ പ്രശ്നമുണ്ടെന്നറിഞ്ഞ് നാദാപുരം പോലീസും സ്ഥലത്തെത്തിയിരുന്നു.