മണാശേരിയിലെ പൊതുശ്മശാനം; ജനകീയ കമ്മിറ്റി പ്രതിഷേധം താക്കീതായി
Thursday, October 17, 2024 4:36 AM IST
മുക്കം: മണാശേരി ചോലക്കുന്നുമ്മൽ പ്രദേശത്ത് നൂറുകണക്കിന് ജനങ്ങൾ തിങ്ങിപ്പാർക്കുന്നതിന് സമീപം പൊതുശ്മശാനം നിർമിക്കാൻ മുക്കം നഗരസഭ നടത്തുന്ന ശ്രമങ്ങൾ നിർത്തിവക്കണമെന്നാവശ്യപ്പെട്ട് ജനകീയ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധം താക്കീതായി മാറി. പ്രകടനത്തിലും പൊതുയോഗത്തിലും സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

പ്രദേശത്തെ ഏറ്റവും വലിയ ജലസ്രോതസ് നിർദ്ദിഷ്ട ശ്മശാനത്തിന് തൊട്ടുതാഴെയാണ്. നിർദ്ദിഷ്ട പദ്ധതി പ്രവർത്തനം ആരംഭിച്ചാൽ പ്രദേശത്തെ കിണറുകൾ, മേച്ചേരി ശിവക്ഷേത്രക്കുളം, ക്ഷേത്രത്തിൽ അഭിഷേകത്തിനുപയോഗിക്കുന്ന മണിക്കിണർ എന്നിവ മലിനമാകും. മാത്രമല്ല ആയിരത്തിൽപരം വിദ്യാർഥികൾ പഠിക്കുന്ന മണാശേരി സ്കൂളിനെയും ബാധിക്കും.


2008 ൽ പദ്ധതി പ്രവർത്തനം ആരംഭിക്കാൻ ശ്രമിച്ചെങ്കിലും പൊതുജന പ്രക്ഷോഭത്തെ തുടർന്നു നിർത്തിവച്ചിരുന്നു. വീണ്ടും അവിടെ തന്നെ പുനഃസ്ഥാപിക്കാൻ ശ്രമം നടക്കുന്നത് നഗരസഭ കൗൺസിലിലെ ചിലരുടെ നിക്ഷിപ്ത താൽപര്യപ്രകാരമാണെന്നും കമ്മിറ്റി ആരോപിച്ചു.

സ്കൂൾ പരിസരത്തുനിന്നും ആരംഭിച്ച പ്രകടനം മണാശേരിയിൽ പൊതുയോഗത്തോടെ സമാപിച്ചു. യോഗത്തിൽ ജനകീയ കമ്മിറ്റി ചെയർമാൻ അജയചന്ദ്രൻ ഇന്ദീവരം അധ്യക്ഷത വഹിച്ചു.