മലയോര മേഖലയിലും വ്യാപക നാശനഷ്ടം
Friday, July 26, 2024 4:47 AM IST
താമരശേരി: മലയോര മേഖലയിൽ അതിശക്തമായ ചുഴലിക്കാറ്റിലും കനത്ത മഴയിലും വ്യാപക നാശനഷ്ടം. ബുധനാഴ്ച രാത്രി ഒന്നിനും ഇന്നലെ ഉച്ചയോടെയുണ്ടായ ചുഴലിക്കാറ്റിലും മഴയിലും താമരശേരി, കട്ടിപ്പാറ, പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലെ വിവിധ പ്രദേശളിലുമാണ് നാശനഷ്ടം സംഭവിച്ചത്.

ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വൈദ്യുതി തൂണുകളിൽ മരം വീണ് ഗതാഗതം തടസം നേരിടുകയും വൈദ്യുതി നിലക്കുകയും ചെയ്തു. മഴയെ തുടർന്ന് വീടുകളിലെയും റോഡുകളിലേയും മതിലുകൾ തകർന്നു. പലയിടങ്ങളിലും വലിയ തോതിൽ കൃഷി നാശം സംഭവിച്ചു.


കട്ടിപ്പാറയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചോയിയോട് നാടുവത്താനി സണ്ണിയുടെ നൂറോളം നേന്ത്രവാഴകൾ പൂർണമായും നശിച്ചു. താമരശേരിയിൽ പതിമൂന്നാം വാർഡിൽ മേപ്പതിയോട്ടിൽ വേലായുധന്‍റെ അടുക്കള ഭാഗത്തേക്ക് ഭാഗത്തേക്ക് മരം വീണെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായില്ല.

സമീപത്തെ മേപ്പുതിയോട്ടിൽ ഗംഗാധരൻ നായർ, കണ്ടംപാറക്കൽ സുരേഷ്, വളവിൽ മമ്മി എന്നിവരുടെ വീടിന് മുകളിലേക്കാണ് മരം വീണത്.