മലയോര ഹൈവേ നിർമാണത്തിൽ പ്രതിസന്ധി: ഓവുചാൽ നിർമാണത്തിനു തടസമായി വൈദ്യുത പോസ്റ്റുകൾ
Thursday, July 25, 2024 4:35 AM IST
ചക്കിട്ടപാറ: പെരുവണ്ണാമൂഴി മുതൽ ചക്കിട്ടപാറ വരെ പകുതി ഭാഗം പൂർത്തിയായ മലയോര ഹൈവേ തുടർ നിർമാണത്തിനു വിലങ്ങുതടിയായി വൈദ്യുത പോസ്റ്റുകൾ.

പെരുവണ്ണാമൂഴി ആറ് മെഗാവാട്ട് വൈദ്യുതി ഉല്പാദന കേന്ദ്രത്തിൽ നിന്നുള്ള വൈദ്യുതി ചക്കിട്ടപാറ 110 കെവി സബ്സ്റ്റേഷനിൽ എത്തിക്കുന്നതിനു സ്ഥാപിച്ച പോസ്റ്റുകളാണ് നിർമാണത്തിനു തടസമായിരിക്കുന്നത്. പോസ്റ്റുകൾ സ്ഥാപിച്ചുവെങ്കിലും അധികൃതർ ഇതിൽ ലൈനുകൾ വലിച്ചില്ല.

പകരം ഭൂമിക്കടിയിലൂടെ കേബിൾ സ്ഥാപിച്ചാണ് വൈദ്യുതി എത്തിച്ചത്. മലയോര ഹൈവേയുടെ ഭാഗമായി ഓവുചാലിന്‍റെ പണി പൂർത്തിയാക്കണമെങ്കിൽ ഈ പോസ്റ്റുകൾ മാറ്റണം. ഇത് ചെയ്യേണ്ടത് കെഎസ്ഇബിയാണ്. കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ കത്ത് നൽകിയെങ്കിലും നടപടി ഉണ്ടാകുന്നില്ല.


ഇക്കാരണത്താൽ ഓവുചാലിന്‍റെ പണിപൂർത്തിയാക്കി വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വഴി നിർമിച്ചു നൽകാൻ മലയോര ഹൈവേ പ്രവർത്തി നടത്തുന്ന കരാറുകാർക്കു സാധിക്കുന്നില്ല. പ്രശ്ന പരിഹാരത്തിന് അടിയന്തര നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.