പഞ്ചായത്ത് പ്രസിഡന്‍റ് ഇടപെട്ടു; ഓവുചാൽ നന്നാക്കുമെന്ന് ഉറപ്പ് നൽകി പൊതുമരാമത്ത് വകുപ്പ്
Wednesday, July 24, 2024 4:51 AM IST
മുക്കം: രൂക്ഷമായ വെള്ളക്കെട്ടിൽ ദുരിതം അനുഭവിക്കുന്ന കൊടിയത്തൂർ പഞ്ചായത്തിലെ മാവായി ഭാഗത്തെ ജനങ്ങളുടെ പ്രശ്നത്തിന് പഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യ ഷിബുവിന്‍റെ സമയോചിത ഇടപെടലിൽ പരിഹാരമാകുന്നു. നെല്ലിക്കാപറമ്പ്- മാവായി - പന്നിക്കോട് റോഡിലാണ് മാവായി ഭാഗത്ത് ഓവുചാൽ മണ്ണും ചപ്പ് ചവറുകളും നിറഞ്ഞ് അടഞ്ഞതും പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടതും.

പൊതുമരാമത്ത് വകുപ്പ് അധികൃതരെ നാട്ടുകാർ ബന്ധപ്പെട്ടങ്കിലും പ്രശ്നത്തിന് പരിഹാരമായിരുന്നില്ല. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പഞ്ചായത്ത് പ്രസിഡന്‍റിനോട് നാട്ടുകാർ വിഷയത്തിന്‍റെ ഗൗരവമറിയിച്ചത്.


ഉടൻ തന്നെ പ്രശ്നത്തിൽ ഇടപെട്ട പ്രസിഡന്‍റ് ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് മണ്ണ് നീക്കാൻ ശ്രമം നടത്തുകയും ചെയ്തു. ഇതോടെ കണ്ണുതുറന്ന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തങ്ങൾ തന്നെ ഓവുചാൽ വൃത്തിയാക്കാമെന്ന് ഉറപ്പ് നൽകുകയായിരുന്നു.