കെഎസ്ആർടിസി ബസിൽ സ്ഥലപ്പേരിനു പകരം കോഡ് നമ്പർ
കെഎസ്ആർടിസി ബസിൽ  സ്ഥലപ്പേരിനു പകരം കോഡ് നമ്പർ
Monday, July 8, 2024 4:04 AM IST
ബോബൻ ബി. കിഴക്കേത്തറ
ആലുവ: അയൽസംസ്ഥാനങ്ങളെ മാതൃകയാക്കി ബസുകളിൽ സ്ഥലപ്പേരിനു പകരം ഇനി പ്രത്യേക കോഡ് നമ്പറുമായി കെഎസ്ആർടിസിയും. കേരളത്തിന് അകത്തും പുറത്തുമുള്ള പ്രധാന സ്ഥലങ്ങൾക്ക് ഒന്നുമുതൽ 921 വരെയുള്ള അക്കങ്ങളും ഇംഗ്ലീഷ് അക്ഷരങ്ങളും നൽകിയാണ് പ്രത്യേക കോഡ് തയാറാക്കിയിരിക്കുന്നത്.

ഇതോടെ മലയാളികളല്ലാത്തവർക്കും ഭാഷാതടസമില്ലാതെ നമ്പർ കണ്ട് ഏതു സ്ഥലത്തേക്കാണ് ബസ് പോകുന്നതെന്ന് മനസിലാക്കാനാകും. ഒന്നുമുതൽ 14 വരെ ജില്ലകൾക്കും 15 (പാറശാല) മുതൽ 94 (പമ്പ) വരെ കെഎസ്ആർടിസി ഡിപ്പോകൾക്കും അനുവദിച്ചാണ് നമ്പർ തുടങ്ങുന്നത്.

ഇതുപ്രകാരം കണ്ണൂർ ജില്ലയുടെയും ഡിപ്പോയുടെയും നമ്പർ 13 തന്നെയായിരിക്കും. എറണാകുളം 07 ആയതിനാൽ വൈറ്റില ഹബ് 07 എ എന്നറിയപ്പെടും. ആലുവ ഡിപ്പോയ്ക്ക് 70 അനുവദിച്ചു. ആകെ 94 ബസ് സ്റ്റാൻഡുകളാണ് സംസ്ഥാനത്തുള്ളത്.

വിമാനത്താവളങ്ങൾക്ക് 103, ഹൈക്കോടതി 106, മെഡിക്കൽ കോളജ് 108, സെക്രട്ടേറിയറ്റ് 101, സിവിൽ സ്റ്റേഷൻ 100, റെയിൽവേ സ്റ്റേഷൻ 105 എന്നും നൽകും. ആശയക്കുഴപ്പമില്ലാതിരിക്കാൻ ഒന്നിലേറെ സ്ഥലങ്ങൾക്ക് എ, ബി, സി തുടങ്ങിയ അക്ഷരങ്ങൾ ഉപയോഗിക്കും. ഉദാഹരണത്തിന് തിരുവനന്തപുരം സിവിൽ സ്റ്റേഷൻ TV 100- A, ആറ്റിങ്ങൽ സിവിൽ സ്റ്റേഷൻ TV 100 B എന്നായിരിക്കും. റെയിൽവേ സ്റ്റേഷനും ഇതുപോലെ കോഡ് നൽകും. കൊല്ലത്തെ മയ്യനാട് റെയിൽവേ സ്റ്റേഷൻ KM 105- Y ആണ്.


ആശയക്കുഴപ്പം ഒഴിവാക്കാൻ കൂടുതൽ പേർ സന്ദർശിക്കുന്ന തീർഥാടന, വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് 200 മുതൽ 365 വരെയുള്ള അക്കങ്ങളാണ് കൊടുത്തിരിക്കുന്നത്. 200 കോവളത്തിനും 256 ഭരണങ്ങാനം പള്ളിക്കും 310 സൈലന്‍റ് വാലിക്കും ലഭിക്കും.

കർണാടക, തമിഴ്നാട്, പുതുച്ചേരി എന്നിവ തിരിച്ചറിയാൻ യഥാക്രമം കെഎ, ടിഎൻ, പിഡി എന്നിവ നൽകിയിട്ടുണ്ട്. പ്രധാന സ്ഥലങ്ങൾ ഒന്നുമുതൽ 15 വരെയുള്ള അക്കങ്ങളോടൊപ്പം അറിയപ്പെടും. പുതിയ സംവിധാനം ഉടൻ നടപ്പാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.