കാളകെട്ടിയിലെ കപ്പിത്താൻ പറമ്പിൽ ജോസഫ്-ലൈലാമ്മ ദന്പതികളുടെ ഏക മകളാണ് ജ്യോത്സ്ന. ചെറുപ്രായത്തിലെ പാട്ടിൽ വിസ്മയം തീർത്ത ജ്യോത്സ്നയെ പാട്ട് പഠിപ്പിക്കാൻ കൂലിപ്പണിക്കാരനായ ജോസഫിനു കഴിയുമായിരുന്നില്ല. തുടർന്ന് അസീസി സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിലാണു കുട്ടിയെ ഏറ്റെടുത്ത് പഠിപ്പിക്കുന്നത്. സ്കൂളിലെ അധ്യാപകരായ ഗോപകുമാർ, ജയമ്മ എന്നിവർ ചേർന്നാണു സംഗീതം പഠിപ്പിക്കുന്നത്.
സ്കൂളിലെ അധ്യാപികകൂടിയായ കാഴ്ചപരിമിതി നേരിടുന്ന സുബിമോൾ ചാക്കോയാണു കഥാരചന പഠിപ്പിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലും പങ്കെടുത്ത എല്ലാ മത്സരങ്ങളിലും ജ്യോത്സ്ന എ ഗ്രേഡ് നേടിയിരുന്നു. അസീസി സ്കൂളിൽനിന്നു പത്ത് പേരാണ് ഇന്നലെ മത്സരങ്ങളിൽ പങ്കെടുത്തത്. ഇവരെല്ലാം എ ഗ്രേഡ് സ്വന്തമാക്കിയിട്ടുണ്ട്.
ക്ലാസിലെ മാസ്റ്റർ കണ്ണൂര്‍: നെക്സ്റ്റ് കോഡ് നമ്പർ 250.... കുട്ടികൾ സ്റ്റേജിൽ അണിനിരക്കുന്നതിന് മുന്‍പേ ഒരു അധ്യാപകൻ ഓടി വിധികർത്താക്കൾക്കു പിന്നിലായി നിലയുറപ്പിച്ചു. അധ്യാപകന്റെ കൈത്താളവും മുഖഭാവങ്ങളും നോക്കി ആ കുട്ടികൾ വേദി നിറഞ്ഞാടി എ ഗ്രേഡ് കരസ്ഥമാക്കി. ഇരിട്ടി കാക്കയങ്ങാട് സ്വദേശി സിറാജ് പഠിപ്പിച്ച പത്തനംതിട്ടയിലെ അടൂർ സിഎസ്ഐ മണക്കാലയിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ കുട്ടികളാണ് എ ഗ്രേഡ് നേടിയത്. ഏഴു വർഷമായി സിറാജാണ് ഇവരെ ഒപ്പന പഠിപ്പിക്കുന്നത്.
ഏഴ് വർഷവും കുട്ടികൾ എ ഗ്രേഡ് നേടിയിട്ടുണ്ട്. സ്കൂളില്‍ ആദ്യമായി ഒപ്പന പഠിപ്പിച്ച് വിദ്യാര്‍ഥികളെ മത്സരത്തിനെത്തിച്ചതും സിറാജായിരുന്നു. പത്തുവര്‍ഷമായി സ്പെഷൽ സ്കൂൾ മേഖലയില്‍ ഒപ്പന പഠിപ്പിക്കുന്ന സിറാജിനു കേള്‍ക്കാനും സംസാരിക്കാനും കഴിയാത്ത കുട്ടികളെ പഠിപ്പിച്ചെടുക്കാന്‍ അത്രയേറെ ഇഷ്ടമാണ്. കുട്ടികളുടെ പ്രകടനം കണ്ട കാണികളെല്ലാം ഒന്നടങ്കം സിറാജ് മാഷിനെ അഭിനന്ദിച്ചു. വേദിയെ ഇളക്കിമറിച്ച പ്രകടനമായിരുന്നു കുട്ടികള്‍ കാഴ്ചവച്ചത്. വളരെ ചുരുങ്ങിയ ദിവസംകൊണ്ടാണു കുട്ടികളെ പഠിപ്പിച്ചെടുത്തതെന്നു സിറാജ് പറഞ്ഞു.