ശബരിമലയിൽ ഓണ്‍ലൈൻ ബുക്കിംഗ് മാത്രം
ശബരിമലയിൽ  ഓണ്‍ലൈൻ  ബുക്കിംഗ് മാത്രം
Sunday, October 6, 2024 2:13 AM IST
തിരുവനന്തപുരം: ശബരിമലയിൽ ഇത്തവണ ഓണ്‍ലൈൻ ബുക്കിംഗ് മാത്രം അനുവദിക്കാൻ ഉന്നതതല യോഗ തീരുമാനം. ഒരു ദിവസം പരമാവധി 80,000 പേർക്ക് ദർശന സൗകര്യം ഒരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനമായത്.

വെർച്വൽ ക്യൂ ബുക്കിംഗ് സമയത്തുതന്നെ യാത്രാവഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. അതുവഴി തീർഥാടകർക്ക് തിരക്കു കുറഞ്ഞ വഴി തെരഞ്ഞെടുക്കാനാകും. കാനനപാതയിൽ ഭക്തർക്ക് ആവശ്യമായ സൗകര്യം ഒരുക്കും. തിരക്കുള്ള സമയങ്ങളിൽ വാഹനങ്ങൾ നിയന്ത്രിക്കേണ്ടി വന്നാൽ അതിനുള്ള കേന്ദ്രങ്ങൾ കണ്ടെത്തി ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കും.
നിലയ്ക്കലിലും എരുമേലിയിലും പാർക്കിംഗിന് കൂടുതൽ സൗകര്യം ഏർപ്പെടുത്തും. ശബരിമലയിലേക്കുള്ള റോഡുകളുടെയും പാർക്കിംഗ് ഗ്രൗണ്ടുകളുടെയും അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കും. വിശുദ്ധി സേനാംഗങ്ങൾക്ക് ആരോഗ്യ പരിശോധന നടത്തുകയും ആവശ്യമായ പരിശീലനം ഉറപ്പാക്കുകയും ചെയ്യും. ശബരി ഗസ്റ്റ് ഹൗസ് അറ്റകുറ്റപ്പണി ഈ മാസം 31നകം പൂർത്തിയാക്കും. പ്രണവം ഗസ്റ്റ് ഹൗസിന്‍റെ അറ്റകുറ്റപ്പണി പൂർത്തിയായിട്ടുണ്ട്.


യോഗത്തിൽ ദേവസ്വം മന്ത്രി വി.എൻ. വാസവൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർബേഷ് സാഹിബ്, എഡിജിപിമാരായ മനോജ് ഏബ്രഹാം, എസ്. ശ്രീജിത്ത്, ദേവസ്വം സ്പെഷൽ സെക്രട്ടറി ടി.വി. അനുപമ, പത്തനംതിട്ട ജില്ലാ കളക്‌ടർ എസ്. പ്രേം കൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.