മൂന്നാം വയസുമുതൽ കല്ലേറ്റുംകരയിലെ നിപ്മറിലാണ് ഫിസിയോതെറാപ്പിയും തുടർചികിത്സയും. കോളജിൽ പോകാത്ത രണ്ടു ദിവസം ഇപ്പോഴും നിപ്മറിലെ സ്പെഷൽ സ്കൂളിൽ പോകുന്നുണ്ട്. ഇപ്പോൾ ഇവിടെവരുന്ന കുട്ടികളുടെ മാതാപിതാക്കൾക്കു മോട്ടിവേഷൻ ക്ലാസെടുക്കാൻവരെ ഞാൻ പ്രാപ്തയായി.
നിപ്മറിന്റെ സ്ഥാപകൻ ജോർജ് സാറിന്റെ നിർദേശപ്രകാരം അലിയെ മാള ഗവ. എൽപി സ്കൂളിൽ ഒന്നാംക്ലാസിൽ ചേർത്തു. ചികിത്സാസൗകര്യാർഥം കുടുംബസമേതം കല്ലേറ്റുംകരയിലെ വാടകവീട്ടിലേക്കുമാറി. നാലു വർഷത്തിനുശേഷം അവിടെത്തന്നെ വീടുവച്ചു. കല്ലേറ്റുംകര ഇൻഫന്റ് ജീസസ് എൽപി സ്കൂൾ, ബിവിഎംഎച്ച്എസ്, ആളൂർ എസ്എൻവിഎച്ച്എസ് എന്നിവിടങ്ങളിലായി പ്ലസ്ടു വരെ. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ സ്ക്രൈബിനെവച്ചാണ് എഴുതിയത്. ഇപ്പോ അവനെ ക്ലാസിൽ വിട്ടുകഴിഞ്ഞാൽ പോരുംവരെ ഗാർഡനിൽ ഞാൻ ഉണ്ടാകും.
ഇപ്പോൾ ഒരു കഥ എഴുതണമെന്ന അവന്റെ മോഹം യാഥാർഥ്യമാക്കാനുള്ള തീവ്രപരിശ്രമത്തിലാണ് നിപ്മർ സ്പെഷൽ സ്കൂളിലെ ശ്യാമിലിടീച്ചർ. കമ്യൂണിക്കേഷൻ ബോർഡിലൂടെയും ആംഗ്യങ്ങളിലൂടെയും മുഖചലനങ്ങളിലൂടെയും അവൻ പകരുന്ന ആശയങ്ങൾ ടീച്ചർ എഴുതി അവനെ കാണിച്ചുകൊണ്ടാണ് ഏറെ ശ്രമകരമായ കഥയെഴുത്ത് പുരോഗമിക്കുന്നത്. എന്തായാലും അവൻ വളരെ ഹാപ്പിയാണ്. അവന്റെ സന്തോഷംകാണുമ്പോൾ ഞങ്ങളും...’’
പരിയാരം കെഎസ്ഇബി ഓഫീസിൽ സീനിയർ സൂപ്രണ്ടായി ജോലിചെയ്യുന്ന അൻവർ അലിയും അങ്കമാലി ഡി പോള്‍ കോളജിൽ എംബിഎ രണ്ടാംവർഷവിദ്യാർഥിയായ സഹോദരൻ ഹമീദ് അൻവറും അലിയുടെ മോഹങ്ങൾക്കു വർണങ്ങൾ ചാർത്താൻ കൂടെയുണ്ട്; ഒപ്പം ഒരുപിടി സുഹൃത്തുക്കളും സഹപാഠികളും.