കാട് കൂടുതൽ പരിചയമില്ലാതിരുന്നതിനാലാണ് ആന ഉൾക്കാട്ടിലേക്കു നീങ്ങാതിരുന്നതെന്നാണ് വിലയിരുത്തൽ. തുണ്ടം ഫോറസ്റ്റ് റേഞ്ചിലെ മരപ്പാലത്തിനു സമീപം കൂവപ്പാറ ഭാഗത്ത് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് ഷൂട്ടിംഗിനെത്തിച്ച നാട്ടുകൊന്പന്മാർ തമ്മിൽ ഏറ്റുമുട്ടിയത്.
തെലുങ്ക് സിനിമയുടെ ഷൂട്ടിംഗിനെത്തിച്ച "തടത്താവിള മണികണ്ഠനും' "പുതുപ്പള്ളി സാധുവും' തമ്മിലാണ് കൊന്പുകോർത്തത്. രണ്ടാനകളും വിരണ്ടു കാട്ടിലേക്ക് ഓടി. ഇതിൽ "തടത്താവിള മണികണ്ഠ’നെ അധികം വൈകാതെ കണ്ടെത്തിയിരുന്നു.
ആനകൾ വിരണ്ടതോടെ ഷൂട്ടിംഗ് താത്കാലികമായി അവസാനിപ്പിച്ചു സംഘം മടങ്ങി. മൂന്ന് പിടിയാനകളെയും രണ്ട് കൊന്പന്മാരെയുമാണ് ഷൂട്ടിംഗിന് എത്തിച്ചിരുന്നത്. ചങ്ങലകൾ അഴിച്ചുമാറ്റി സീൻ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ആനകൾ കൊന്പുകോർത്തത്.
കാട്ടിൽനിന്നു കണ്ടെത്തിയ "സാധു'വിന് ഭക്ഷണവും വെള്ളവും കൊടുത്ത് എലഫന്റ് ആംബുലൻസിൽ സ്ഥലത്തുനിന്ന് കൊണ്ടുപോയി. ആനയുടെ ഉടമ പോത്തൻ വർഗീസ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു.