പെരിയാർ കടുവ സങ്കേതം: ജനവാസമേഖല ഒഴിവാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും
പെരിയാർ കടുവ സങ്കേതം: ജനവാസമേഖല ഒഴിവാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും
Sunday, October 6, 2024 2:13 AM IST
തിരുവനന്തപുരം: പെരിയാർ കടുവ സങ്കേതത്തിൽനിന്നു പന്പാവാലി,ഏയ്ഞ്ചൽവാലി സെറ്റിൽമെന്‍റുകളിലെ 502.723 ഹെക്ടർ ജനവാസമേഖല ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് വീണ്ടും ആവശ്യപ്പെടാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം.

ഇതിന്‍റെ ഭാഗമായി കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട അധിക വിവരങ്ങൾ ഉൾപ്പെടെ ചേർത്തു ശിപാർശ സമർപ്പിക്കും. ഈ മാസം ഒൻപതിന് ചേരുന്ന ദേശീയ വന്യജീവി ബോർഡ് യോഗത്തിൽ ഇക്കാര്യം പരിഗണിക്കാനായാണ് അടിയന്തര യോഗം വിളിച്ചത്.

തട്ടേക്കാട് പക്ഷി സങ്കേതത്തിൽനിന്ന് 8.9725 ചതുരശ്ര കിലോമീറ്റർ ജനവാസമേഖല ഒഴിവാക്കി മൂന്നാർ ഡിവിഷനിൽനിന്ന് 10.1694 ചതുരശ്ര കിലോമീറ്റർ റിസർവ് വനമേഖല പക്ഷി സങ്കേതത്തിൽ ഉൾപ്പെടുത്താനുള്ള നിർദേശവും ദേശീയ വന്യജീവി ബോർഡ് സ്റ്റാന്‍റിംഗ് കമ്മിറ്റിയുടെ അംഗീകാരം ലഭ്യമാക്കുവാൻ വീണ്ടും ശിപാർശ ചെയ്യാനും തീരുമാനിച്ചു.


യോഗത്തിൽ വനം മന്ത്രി എ.കെ. ശശീന്ദ്രൻ, എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, വി. ശശി, അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാൽ, വനം മേധാവി ഗംഗ സിംഗ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.