കർഷകർക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭ്യമാക്കാനുള്ള തുകയിൽ 50 കോടി രൂപ നബാർഡ് സാങ്കേതികമായി അനുവദിച്ചിരുന്നു. ഈ തുക വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും ഏതാണ്ട് അന്തിമഘട്ടത്തിലാണ്. ഇത്തരം നടപടികൾ നടക്കുന്പോൾ ഭരണസ്തംഭനമുണ്ടെന്നു പറയാനാകില്ല. വാഗ്ദാനം ചെയ്ത 225 കോടിയിൽ 100 കോടി രൂപ കൂടി വൈകാതെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 കോടി രൂപ ബാങ്ക് നൽകിയിരുന്നു. എല്ലാം നഷ്ടപ്പെട്ടവരുടെ വായ്പകൾ എഴുതിത്തള്ളാനുള്ള ബാങ്ക് നീക്കത്തിന് സർക്കാർ പലതരം തടസം സൃഷ്ടിക്കുന്നു. 100 കോടിയുടെ പുനരധിവാസ പദ്ധതിക്കായി പൊതുയോഗത്തിൽ സപ്ലിമെന്ററി ബജറ്റ് തയാറാക്കാനുള്ള നീക്കത്തിനിടെയാണ് പൊതുയോഗം അലങ്കോലമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 14 അംഗ ബാങ്ക് ഭരണസമിതിയിൽ 11 പേരും യുഡിഎഫ് അനുകൂല പ്രതിനിധികളാണ്. ഇടതു പ്രതിനിധികളായ മൂന്നു പേരിൽ ഒരാൾ മാത്രമാണ് തെരഞ്ഞെടുപ്പിലൂടെ വിജയിച്ച് എത്തിയത്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മറ്റു രണ്ടു പേരെ നാമനിർദേശം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.