പുതിയ ഉത്തരവ് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നതും പ്രതിഷേധാര്‍ഹമാണ്. നിലവില്‍ പ്രധാനാധ്യാപകരുടെയും പ്രിന്‍സിപ്പല്‍മാരുടെയും ഉത്തരവാദിത്തത്തില്‍ തുടര്‍ന്നുവന്നിരുന്ന നടപടിക്രമങ്ങള്‍ക്ക് പകരമായി വിദ്യാഭ്യാസ ഓഫീസര്‍മാരുടെ പരിശോധനയും അംഗീകാരവും നിര്‍ബന്ധമാക്കുന്ന പുതിയ രീതി അനാവശ്യ കാലതാമസം സൃഷ്ടിക്കും.
ഇത് ശമ്പളം വൈകുന്നതിന് കാരണമാകുകയും ചെയ്യും. പഴയ രീതിയിലുള്ള സംവിധാനം പുനസ്ഥാപിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനകൾ വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നല്കി.