നേതാക്കളുമായുള്ള പരിചയം ക്രമസമാധാനപാലനത്തിന് ഗുണകരമാവുമെന്നും വിവാദത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമായിരുന്നു അജിത്കുമാർ ഡിജിപിക്ക് മൊഴി നൽകിയത്. എന്നാൽ, ഔദ്യോഗിക സ്വഭാവമുള്ള കാര്യങ്ങളിൽ ഒളിച്ചുപോകേണ്ടതില്ലെന്നാണ് ഡിജിപിയുടെ വാദം.
അജിത്കുമാറിനു പകരം വെങ്കിടേഷ് വന്നേക്കും തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി പദവിയിൽ നിന്ന് എം.ആർ. അജിത്കുമാറിനെ മാറ്റുന്പോൾ, പകരം ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിനു സാധ്യത.
എന്നാൽ, തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട കേസുകൾ എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തെ മാറ്റരുതെന്ന അഭിപ്രായവുമുണ്ട്. അങ്ങനെയെങ്കിൽ ജയിൽ എഡിജിപി ബൽറാംകുമാർ ഉപാധ്യായയുടെ പേരും ക്രമസമാധാന ചുമതലയിൽ നിയമിക്കുന്ന കാര്യത്തിൽ സജീവ പരിഗണനയിലുണ്ട്. വെങ്കിടേഷിനെ ക്രമസമാധാനപാലനത്തിലേക്കു മാറ്റിയാൽ ബൽറാംകുമാർ ഉപാധ്യായ ക്രൈംബ്രാഞ്ച് ചുമതലയിൽ എത്തും.
അജിത്കുമാർ അവധിയിൽ പോയിരുന്ന സമയത്ത് വെങ്കിടേഷിനായിരുന്നു ക്രമസമാധാന എഡിജിപിയുടെ താൽക്കാലിക ചുമതല നൽകിയിരുന്നത്.