പക്ഷേ വയസായതു കൊണ്ട് സ്ഥാനത്തിരിക്കാന്‍ പാടില്ല എന്ന് പറയുന്നത് ശരിയല്ല. തോൽക്കുമെന്ന് ഉറപ്പുള്ള സ്ഥാനാര്‍ഥികളെ പാര്‍ട്ടി വീണ്ടും മത്സരിപ്പിക്കുകയാണ്. ഇപ്പോള്‍ ചരിത്രമൊന്നും ആര്‍ക്കും വേണ്ട. ഒരാള്‍ എംഎല്‍എ ആയതുകൊണ്ടോ മന്ത്രി ആയതുകൊണ്ടോ ചരിത്രത്തില്‍ സ്ഥാനംപിടിക്കണമെന്നില്ല.
ഇഎംഎസിന്റെയോ എകെജിയുടെയോ കാലത്തായിരുന്നു ഈ നിബന്ധനയെങ്കില്‍ എന്നേ അവര്‍ വീട്ടിലിരിക്കേണ്ടി വന്നേനെ. ജനമനസുകളില്‍ സ്ഥാനമാനങ്ങളുള്ള നേതാക്കളെ എക്കാലത്തും പാര്‍ട്ടിയില്‍ നിലനിര്‍ത്തണം. റിട്ടയര്‍ ചെയ്ത രാഷ്ടട്രീയനേതാക്കളെല്ലാംകൂടി സമ്മേളനം ചേരുമോ എന്ന ആശങ്കയിലാണ് താനെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
ശ്രീനാരായണഗുരു എംപ്ലോയീസ് കൗണ്‍സില്‍ സംഘടിപ്പിച്ച ഗുരുസംഗമം പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.